ബെര്‍ലിന്‍: ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്ത സീറോമലബാര്‍ ക്രമത്തില്‍ നടത്തിയ കുരിശിന്‍റെ വഴി ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ സെന്‍റ് മത്തിയാസ് സെമിത്തേരിയില്‍ ജര്‍മനിയിലെ സെന്‍റ് വിന്‍സെന്‍ഷ്യന്‍ സഭയുടെ ആഭിമുഖ്യത്തിലാണ് നടത്തപ്പെട്ടത്.

ക്രൈസ്തവ സഭാ വിശ്വാസത്തിന്‍റെ നിറതിരികൊളുത്തി ക്രിസ്തുവിന്‍റെ പീഢാനുഭവത്തിന്‍റെ സ്മരണകള്‍ പുതുക്കി നടത്തിയ കുരിശിന്‍റെ വഴിയ്ക്ക് ബെര്‍ലിനിലെ വിന്‍സെന്‍ഷ്യന്‍ സഭയുടെ ധ്യാനകേന്ദ്രത്തിലെ വൈദികരാണ് നേതൃത്വം നല്‍കിയത്.

മുന്‍പും വിന്‍സെന്‍ഷ്യന്‍ വൈദികര്‍ കുരിശിന്‍റെ വഴിക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് ഇത്രയും മലയാളി യുവജനങ്ങള്‍ കുരിശിന്‍റെ വഴിയില്‍ പങ്കെടുക്കുന്നതെന്ന് ധ്യാനകേന്ദ്രത്തിന് നേതൃത്വം നല്‍കുന്ന ഫാ. ജിജോ വിസി പറഞ്ഞു.

ബെര്‍ലിന്‍ അതിരൂപതയിലെ ഡിവൈന്‍ മേഴ്സി റിട്രീറ്റ് സെന്‍റര്‍ 2006ലാണ് നഗര സുവിശേഷവല്‍ക്കരണം എന്ന ഉദ്ദേശത്തോടെ ആരംഭിച്ചത്. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ബെര്‍ലിനില്‍, ഫാ. ജോസ് വെട്ടിയാങ്കല്‍ വിസിയുടെ നേതൃത്വത്തില്‍ മുമ്പ് നടത്തിയിരുന്ന നിരവധി റിട്രീറ്റുകളുടെ ഫലമാണ് ഈ റിട്രീറ്റ് സെന്‍റര്‍ തുടങ്ങാന്‍ കാരണമായത്.


ബെര്‍ലിനില്‍ ഒരു സെന്‍റര്‍ ആരംഭിക്കാന്‍, ബെര്‍ലിന്‍ മുന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് സ്റെറര്‍സിന്‍സ്കി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിന് അനുമതി നല്‍കുകയും വിന്‍സെന്‍ഷ്യന്‍ സഭയുടെ അന്നത്തെ സുപ്പീരിയര്‍ ജനറലായിരുന്ന വര്‍ഗീസ് പുതുശേരി, ഫാ. ജോസ് വെട്ടിയാങ്കല്‍, സെന്‍റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍,

2006 ജൂലൈ മൂന്നിന് ആരംഭിച്ച് ഫാ. ജോര്‍ജ് വടക്കേക്കരയും ഫാ. തോമസ് ഔസേപ്പറമ്പില്‍, വര്‍ഗീസ് ചിറപ്പറമ്പന്‍, ടോം മുളഞ്ഞനാനി തുടങ്ങിയവരുടെ ശക്തമായ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ ഫലമായി ഇപ്പോള്‍ വിന്‍സെന്‍ഷ്യന്‍ സഭയും വൈദികരും ജര്‍മന്‍കാര്‍ക്കും വിദേശികള്‍ക്കും ഏറെ പ്രിയപ്പെട്ടതായി.