ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും സന്തുഷ്‌ടരാജ്യമായി വീണ്ടും ഫിന്‍ലന്‍ഡിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം സ്വന്തമാക്കുന്നത്.

ആദ്യത്തെ അഞ്ചുരാജ്യങ്ങളില്‍ ഫിന്‍ലന്‍ഡിനൊപ്പം ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുമുണ്ട്.

ജര്‍മനിയുടെ സ്ഥാനം 22-ാമതാണ്. പട്ടികയില്‍ ഇന്ത്യ 118-ാം സ്ഥാനത്താണ്. നേപ്പാള്‍ 92-ാം സ്ഥാനവും ചൈന 68-ാം സ്ഥാനവും പാക്കിസ്ഥാന്‍ 109-ാം സ്ഥാനവും സ്വന്തമാക്കി.


യുകെയും യുഎസും മുന്‍വര്‍ഷത്തേക്കാള്‍ പിന്നിലായി. 24-ാം സ്ഥാനമാണ് ഇക്കുറി അമേരിക്കയ്ക്ക് ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ലഭിച്ചത്. യുകെ 23-ാം സ്ഥാനവും സ്വന്തമാക്കി.

ചരിത്രത്തിലാദ്യമായി കോസ്റ്ററിക്കയും മെക്സിക്കോയും പട്ടികയിലെ ആദ്യപത്തില്‍ ഇടംപിടിച്ചു. കോസ്റ്ററിക്ക ആറാം സ്ഥാനവും മെക്സിക്കോ പത്താം സ്ഥാനവുമാണ് സ്വന്തമാക്കിയത്.