കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാജ്‌ലികൾ നേർന്ന് സിഐടിയു
Friday, June 14, 2024 3:55 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാജ്‌ലികൾ അർപ്പിച്ച് സിഐടിയു. കുവൈറ്റിലുണ്ടായ തീപിടിത്തം സമീപകാലത്ത് ഗൾഫ് രാജ്യങ്ങളിലുണ്ടായ ഏറ്റവും വലിയ അപകടമാണ്. മലയാളികൾ അടക്കമുള്ള നിരവധി തൊഴിലാളികൾ അപകടത്തിൽ മരിച്ചു.

ദുരന്തത്തെ കുറിച്ച് അന്വേഷിക്കുവാനും ദുരന്തത്തിനിരയായവരുടെ കുടുംബത്തെ സംരക്ഷിക്കുവാനും കേന്ദ്രസർക്കാരിന്‍റെ ഇടപെടൽ അനിവാര്യമാണ്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തുന്നത് അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ ഇന്ത്യൻ എംബസി മുൻകൈ എടുക്കണമെന്നും ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം ഉറപ്പുവരുത്താൻ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇടപെടേണ്ടതുണ്ട്. കുവൈറ്റ് പോലുള്ള വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസം, വരുമാനം, മറ്റു കാര്യങ്ങൾ, സുരക്ഷിതത്വം ഇവയെല്ലാം പല ലേബർ ക്യാമ്പുകളും എടുത്ത് പരിശോധിച്ചാൽ പരിതാപകരമാണ്.

ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴിൽ വകുപ്പിന്‍റെ തുടർച്ചയായുള്ള പരിശോധനകൾ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കുവാൻ ആവശ്യമായ കരുതൽ വിദേശ രാജ്യങ്ങളുടെ ലേബർ ക്യാമ്പുകളിൽ ഉറപ്പ് വരുത്തുവാൻ ഇന്ത്യയുടെ വിദേശ മന്ത്രാലയത്തിന്‍റെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.