മാത്യു തോമസ് യാത്രയായത് മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി
Friday, June 14, 2024 2:29 PM IST
ചെങ്ങന്നൂർ: കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ചെങ്ങന്നൂർ പാണ്ടനാട് മണക്കണ്ടത്തിൽ മാത്യു തോമസിന്‍റെ(53) മൃതദേഹം ഉച്ചകഴിഞ്ഞ് വീട്ടിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.

മക്കളെക്കുറിച്ചുള്ള ഭാവി സ്വപ്നങ്ങൾ ബാക്കി വച്ചാണ് മാത്യു തോമസിന്‍റെ വിയോഗം. അപകടത്തിന് തലേന്ന് ഫോണിൽ വിളിച്ചപ്പോഴും ഭാര്യ ഷിനുവിനോട് ഏറെ നേരം സംസാരിച്ചതും മക്കൾ രണ്ടു പേരുടെയും തുടർവിദ്യാഭ്യാസത്തെയും ഭാവിജീവിതത്തെ‌യും കുറിച്ചുമായിരുന്നു.

ചെറിയ ക്ലാസ് മുതൽ പഠനത്തിൽ സമർഥരായ രണ്ടു മക്കളെയും (മേഘ, മെറിൻ) കഴിയുന്നത്ര പഠിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. പ്രവാസ ജീവിതം തെരഞ്ഞെടുത്തതിന്‍റെ പ്രഥമ ലക്ഷ്യവും മക്കളെ ഭാവി സുരക്ഷിതമാക്കുകയായിരുന്നുവെന്ന് ഷിനു കണ്ണുനീരോടെ പറയുന്നു.

മൂത്ത മകൾ മേഘ ബംഗളൂരുവിരിലെ നഴ്സിംഗ് പഠനം പൂർത്തിയാക്കിയിരുന്നു. എംബിഎയ്ക്ക് പ്രവേശനം ലഭിച്ച ഇളയ മകൾ മെറിൻ ഹൈദരാബാദിലേക്കു പോകാനുള്ള ത‌യാറെടുപ്പിലുമായിരുന്നു.