അരുൺ ബാബു മടങ്ങുന്നത് സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി...
Friday, June 14, 2024 1:09 PM IST
ആർ.സി. ദീപു
നെടുമങ്ങാട്: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി അരുൺ ബാബു യാത്രയായി. കുവൈറ്റിൽ ലേബർ ക്യാമ്പ് കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണമടഞ്ഞ ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺ ബാബു ഒരിക്കൽ കൂടി കുവൈറ്റിലേക്ക് പോയത് സ്വന്തമായി ഒരു വീട് നിർമ്മിക്കാനാണ്.

കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലാണ് അരുൺ ജോലി ചെയ്തിരുന്നത്. ഈ കമ്പനിയിയുടെ ലേബർ ക്യാമ്പ് കെട്ടിടത്തിൽ ഉണ്ടായ തീ പിടിത്തത്തിലാണ് അരുൺ ഉൾപ്പെടെയുള്ള നിരവധിപേർ വെന്തു മരിച്ചത്.

കോവിഡ് കാലത്തിനു മുൻപ് ഇതേ കമ്പനിയിൽ ജോലി നോക്കിയിരുന്ന അരുൺ വീണ്ടും ആറ് മാസം മുൻപാണ് കുവൈറ്റിലേക്ക് പോയത്. ഏറെ കട ബാധ്യതകൾ ഉണ്ടായിരുന്ന ഇദ്ദേഹത്തെ വീണ്ടും കുവൈറ്റിൽ എത്തിച്ചത് അവിടെ തന്നെ ജോലി ചെയ്യുകയായിരുന്ന അമ്മയുടെ അനുജത്തിയാണ്.

ഉഴമലയ്ക്കൽ കുര്യാത്തിയിലെ സഹോദരന്‍റെ വീടിനു സമീപം താമസിച്ചു വരികയായിരുന്ന അരുൺ ഇതിനു സമീപത്തായി വീട് വയ്ക്കാൻ വസ്തു വാങ്ങിയിരുന്നു. കുവൈറ്റിൽ ജോലി ചെയ്തു പണം സമ്പാദിച്ചു തനിക്കും ഭാര്യക്കും മക്കൾക്കും ഒരു വീട് എന്നതായിരുന്നു സ്വപ്നം.

ഭാര്യ വിനിതയേയും മക്കളായ അഷ്ടമി, അമയ്യ എന്നിവരെയും ഭാര്യയുടെ വീട്ടിൽ കൊണ്ട് വിട്ടാണ് അരുൺ കുവൈറ്റിലേക്കു മടങ്ങിയത്. വിയോഗ വാർത്ത വിശ്വസിക്കാൻ കഴിയാതെ ബന്ധുക്കളും വീട്ടുകാരും തീരാദുഖത്തിലാണ്. മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ചു കുടുംബവീട്ടിൽ സംസ്കരിക്കും.