കുവൈറ്റ് ദുരന്തം: കോട്ടയത്തുനിന്നു പൊലിഞ്ഞത് മൂന്നു യുവാക്കൾ
Friday, June 14, 2024 1:28 PM IST
കോട്ടയം: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ കോട്ടയം ജില്ലയില്‍നിന്നു പൊലിഞ്ഞതു മൂന്നു ജീവനുകള്‍. പാന്പാടി ഇരുമാരിയേല്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ പരേതനായ ബാബു വര്‍ഗീസ്-കുഞ്ഞേലിയമ്മ ദമ്പതികളുടെ മകന്‍ ഷിബു വര്‍ഗീസ് (38), ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി (27) എന്നിവരുടെ ജീവനുകളാണ് പൊലിഞ്ഞത്.

ഇന്നു രാവിലെ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹങ്ങൾ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീടുകളിലേക്കു കൊണ്ടുപോയി. ശ്രീഹരി പ്രദീപിന്‍റെ മൃതദേഹം തുരുത്തി യുദാപുരം സെന്‍റ് ജൂഡ് ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന്.

ഷിബു വര്‍ഗീസിന്‍റെ മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ സൂക്ഷിക്കും. സംസ്കാരം പിന്നീടു നടത്തും. മരണപ്പെട്ട മൂന്നുപേരും കുടുംബത്തിന്‍റെ പ്രതീക്ഷകളായിരുന്നു. പാമ്പാടി സ്വദേശി സ്റ്റെഫിന്‍റെ മരണം ബുധനാഴ്ച വൈകുന്നേരം സ്ഥിരീകരിച്ചിരുന്നു. ഷിബു വര്‍ഗീസും ശ്രീഹരി പ്രദീപും മരിച്ചവിവരം ഇന്നലെയാണു പുറത്തുവന്നത്.

കുവൈറ്റില്‍ ഇവരുടെ നിരവധി ബന്ധുക്കള്‍ ജോലിചെയ്യുന്നുണ്ടെങ്കിലും പോലീസും ആശുപത്രി അധികൃതരും വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ദുരന്തത്തില്‍പ്പെട്ടവരുടെ രേഖകളും മറ്റും നഷ്ടമായിട്ടുണ്ട്. ചില മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുമായിരുന്നു.

പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോട്ടയം, പത്തനംതിട്ട ജില്ലക്കാരായ പതിനഞ്ചു പേര്‍ ചികിത്സയിലുണ്ടെന്നാണു സൂചന. മരിച്ചവരും പൊള്ളലേറ്റവരും ഇന്ത്യാക്കാരും ഫിലിപ്പൈന്‍സുകാരുമാണ്. നാട്ടിലുള്ള ബന്ധുക്കള്‍ ആശുപത്രികളുമായി ബന്ധപ്പെട്ടിട്ടും വിവരങ്ങള്‍ പുറത്തുവിട്ടില്ല.

പായിപ്പാട് സെന്‍റ് ജോര്‍ജ് മലങ്കര പള്ളിക്കുസമീപം കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസിന്‍റെ വിയോഗം ഭാര്യ റോസിക്കും ഏകമകന്‍ മൂന്നുവയസുകാരന്‍ എയ്ഡന്‍ വര്‍ഗീസിനും തീരാനഷ്ടമായി. ഷിബു വര്‍ഗീസ് ദുരന്തത്തിനിരയായ വിവരം ഇന്നലെ വൈകുന്നേരത്തോടെയാണ് റോസിയെ അറിയിച്ചത്.

റോസിയും മകനും തൃക്കൊടിത്താനം പുലിക്കോട്ടുപടിയിലുള്ള സ്വന്തം വീടായ പാറക്കുളത്താണു താമസം. റോസി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലെ നഴ്സാണ്. ഷിബു പത്തു വര്‍ഷമായി കുവൈറ്റിലെ എന്‍ബിടിസി കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയാണ്.

ഷിബുവിന്‍റെ ജേഷ്ഠന്‍ ഷിജു വര്‍ഗീസ് ഇരുപതു വര്‍ഷമായി എന്‍ബിടിസിയില്‍ ചീഫ് അക്കൗണ്ടന്‍റ് ആണ്. ഇളയസഹോദരന്‍ ഷിനുവാണ് പായിപ്പാട്ടുള്ള കുടുംബവീട്ടിലുള്ളത്. കുവൈറ്റിലെത്തിയിന്‍റെ നാലാംനാളിലാണ് ശ്രീഹരിക്കു ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ എട്ടിനാണ് കുവൈറ്റിലേക്കു പോയത്. ഒമ്പതിനാണ് ‍ ജോലിക്കു പ്രവേശിച്ചത്.

ആറുവര്‍ഷമായി ശ്രീഹരിയുടെ പിതാവ് കുവൈറ്റിലെ എന്‍ബിടിസി ജീവനക്കാരനാണ്. പിതാവിന്‍റെ ശ്രമഫലമായാണ് ശ്രീഹരിക്ക് അതേ കമ്പനിയില്‍ ജോലി ലഭിച്ചത്. ജോലിയില്‍ പ്രവേശിച്ചു ദിവസങ്ങള്‍ പിന്നിടുംമുമ്പേ ശ്രീഹരിയെ മരണം അപഹരിക്കുകയായിരുന്നു.

തൊട്ടടുത്തുള്ള ഫ്ളാറ്റുകളിലാണ് ശ്രീഹരിയും പിതാവ് പ്രദീപും താമസിച്ചിരുന്നത്. പ്രദീപാണ് ശ്രീഹരിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ശ്രീഹരിയുടെ മരണവാര്‍ത്ത മാതാവ് ദീപയ്ക്കും സഹോദരങ്ങളായ അര്‍ജുന്‍, ആനന്ദ് എന്നിവര്‍ക്കും തീരാവേദനയായി.

മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഡിപ്ലോമ പഠനത്തിനുശേഷം സഹോദരന്‍ അര്‍ജുനൊപ്പം ശ്രീഹരി മൂന്നുവര്‍ഷക്കാലം കോഴിക്കോട്ടുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.