കുവൈറ്റ് സിറ്റി: താമസനിയമങ്ങൾ ലംഘിച്ച് കുവൈറ്റിൽ കഴിയുന്നവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി ഈ മാസം 30 വരെ നീട്ടി. പൊതുമാപ്പ് കാലാവധി തിങ്കളാഴ്ച അവസാനിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസുഫ് അൽ-സബാഹിന്റെ നിർദേശത്തെ തുടർന്നാണ് പുതിയ തീരുമാനം. റസിഡൻസി നിയമം ലംഘിച്ച് കുവൈറ്റിൽ തങ്ങുന്നവർക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കാനോ പിഴയടക്കാതെയോ കരിമ്പട്ടികയിൽ പെടാതെയോ രാജ്യം വിടാനോ പൊതുമാപ്പ് കാലത്ത് സാധിക്കും.