ഒടുവിലത്തെ മടക്കത്തിന് അവരെത്തി; വിമാനത്താവളത്തില്‍ പൊതുദര്‍ശനം; ഗാർഡ് ഓഫ് ഓണർ നൽകി
Friday, June 14, 2024 12:56 PM IST
‌കൊച്ചി:കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊച്ചി വിമാനത്താവളത്തിന് പുറത്തെത്തിച്ചു. 23 മലയാളികള്‍ അടക്കം 31 പേരുടെ മൃതദേഹമാണ് കൊച്ചിയില്‍ ഏറ്റുവാങ്ങിയത്.

കസ്റ്റംസ് ക്ലിയറൻസിന് ശേഷം മലയാളികളുടെ മൃതദേഹങ്ങൾ ഇവിടെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ചു. മരിച്ചവർക്ക് സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. അൽപസമയത്തിനകം മൃതദേഹം അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോകും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങള്‍ ഏറ്റുവാങ്ങാന്‍ വന്‍ ജനാവലിയാണ് വിമാനത്താവളത്തില്‍ എത്തിച്ചേർന്നത്.