കുവെെറ്റ് ദുരന്തം: നടുക്കം വിട്ടുമാറാതെ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർ
Tuesday, June 18, 2024 10:56 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: 49 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ മരണത്തിന്‍റെ കൈകൾക്ക് പിടി നൽകാതെ രക്ഷപ്പെട്ടവർ നടുക്കവും ദുഖവും വിട്ടുമാറാതെ മാധ്യമങ്ങൾക്കു മുന്നിൽ വിതുമ്പി. പുലർച്ചെ നാലിന് പടർന്നു പിടിച്ച തീയിലേക്കും പുകലയിലേക്കുമായി ഉറക്കത്തിൽ നിന്നെഴുന്നേറ്റവർ എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പെടുകയായിരുന്നു.

റൂമുകളിൽ നിന്ന് പുറത്തേക്ക് വാതിൽ തുറന്നവർ കാണുന്നത് ഗോവണികളിലും ഇടനാഴികളിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന പുകയും ഒപ്പം കനത്ത ചൂടുമായിരുന്നു. താഴെ നിന്നുള്ള ശബ്ദകോലാഹലങ്ങൾ കേട്ട് ഉണർന്ന താൻ ബാൽകണിയിലേക്ക് നോക്കിയപ്പോൾ അവിടെയും ഇടനാഴിയിലേക്ക് വന്നപ്പോൾ അവിടെയും പുക നിറഞ്ഞു നില്കുകയായിരുന്നുവെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട മുഹമ്മദലി പറഞ്ഞു.

ഉടൻ ഫയർ ഫോഴ്‌സിനെയും കമ്പനി സൂപർവെെസർമ്മാരെയും വിളിച്ചു കാര്യം പറഞ്ഞു. തുടർന്ന് റൂമിലെ മറ്റുള്ളവരെ കൂടെ വിച്ചുണർത്തി ബാൽകണിയിലേക്ക് ഇറങ്ങി നിന്നു. ഏതാനും നിമിഷങ്ങൾക്കകം ബാൽകണിയിലും പുകകാരണം നിൽക്കാൻ കഴിയാതെ വന്നതോടെ തൊട്ടടുത്ത റൂമിന്‍റെ ബാൽകണിയിലേക്ക് രക്ഷപ്പെട്ടു.

എടുത്തു ചാടിയും ടിവി കാബിളിൽ വലിഞ്ഞു തൂങ്ങിയുമായിരുന്നത്രെ അടുത്ത റൂമിന്‍റെ ബാൽകണിയിലേക്ക് എത്തിയത്. പുക അവിടെയും വന്നു മൂടുമെന്നായപ്പോൾ കാബിളിൽ തന്നെ പിടിച്ചു തൂങ്ങി മൂന്നാം നിലയിൽ നിന്ന് താഴേക്ക് എടുത്തു ചാടുന്നതിനിടയിൽ കാബിൾ കൈവിട്ടു പോവുകയും കാർ ഷെഡിന് മുകളിലേക്ക് വന്നു വീഴുകയുമായിരുന്നു.

അവിടെ നിന്ന് അടുത്ത ബിൽഡിംഗിന്‍റെ മുറ്റത്തേക്കും ചാടിയാണ് രക്ഷപ്പെട്ടത്. ഇങ്ങനെ പല നിലകളിൽ നിന്ന് എടുത്തു ചാടിയ ചിലർ പരിക്കുകളോടെ രക്ഷപ്പെടുകയും ചിലർ മരിക്കുകയുമായിരുന്നു. ചാടാനോ താഴേക്കോ മുകളിലേക്കോ പോകാനോ കഴിയാതെ കോണിപ്പടികളിലും ഇടനാഴികളിലുമൊക്കെ കുടുങ്ങിപ്പോയവരാണ് മരണമടഞ്ഞ പലരും.

ഒരാഴ്ച മുന്പ് മാത്രമാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അലൻ കുവൈറ്റിൽ എൻബിടിസി കമ്പനിയിലേക്ക് എത്തിയത്. തന്‍റെ കൂടെ തന്നെ വന്ന ശ്രീഹരി, സ്മിജെഷ്‌, ബിനോയ് എന്നിവരെ മരണം കൂട്ടികൊണ്ടു പോയതിന്‍റെ നടുക്കത്തിലാണ് അലൻ. ഒരുമിച്ചു വന്ന നാലു പേരിൽ ബാക്കിയായ ഒരേ ഒരാളാണ് അലൻ. കൂട്ടുകാരുടെ മരണം അലനെ പിടിച്ചുലച്ചു കളഞ്ഞിരിക്കുകയാണ്.

കൂടെയുള്ള ചിലരുടെയെങ്കിലും ജീവൻ സുരക്ഷിതമാക്കിയ ശേഷമാണത്രെ മലപ്പുറം കൂട്ടായി സ്വദേശി നൂഹ് മരണത്തിന് കീഴടങ്ങിയത്. പലരെയും സുരക്ഷിതമായി റൂമുകളിൽ പൂട്ടിയിട്ട ശേഷം രക്ഷാദൗത്യവുമായി വീണ്ടും പുറത്തേയ്ക്കിറങ്ങിയ നൂഹിന് പുകയിൽ കുടുങ്ങി വിചാരിച്ചത് പോലെ റൂമിലെത്താൻ കഴിയാതെ പോയതാകാം മരണകാരണമെന്ന് കൂട്ടുകാർ പറഞ്ഞു.