കണ്ണമ്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുത്ത പ്രദേശങ്ങൾ വീണ്ടും തീപിടിത്തഭീഷണിയിൽ
Friday, March 29, 2024 1:13 AM IST
വടക്കഞ്ചേരി: കണ്ണമ്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത 300 ഏക്കറോളം ഭൂമിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനു പിന്നാലെ ശേഷിച്ച നൂറ് ഏക്കർ സ്ഥലവും തീപിടിത്ത ഭീക്ഷണിയിൽ. 200 ഏക്കറിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്.

പാഴ്ച്ചെടികൾ വളർന്ന് രണ്ടാൾ പൊക്കത്തിലാണ് ശേഷിച്ച സ്ഥലങ്ങളുള്ളത്. ആളൊഴിഞ്ഞ വീടുകളെല്ലാം കാടുമൂടി.

ഇനിയും തീപിടിത്തമുണ്ടായാൽ അത് തങ്ങളുടെ വീടിനും വിളകൾക്കും നാശമുണ്ടാക്കുമെന്നാണ്പ്രദേശവാസികൾ പറയുന്നത്.

പാഴ്ച്ചെടികൾക്കിടയിൽ പന്നിക്കൂട്ടങ്ങളും മയിൽ കൂട്ടങ്ങളുമാണ്. രാപകൽ വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങൾ റോഡുകൾക്ക് കുറുകെ പാഞ്ഞ് ഉണ്ടാകുന്ന അപകടങ്ങളും നിത്യസംഭവമായിട്ടുണ്ട്.

പാമ്പും മറ്റു ഇഴജന്തുക്കളുമായി സമീപവാസികളുടെ സ്വൈര്യ ജീവിതവും അവതാളത്തിലാണ്. പൊന്തക്കാടുകൾക്ക് മുകളിലൂടെ പലയിടത്തും വൈദ്യുതി ലൈനുകൾ പോകുന്നുണ്ട്.

കാറ്റടിക്കുമ്പോൾ കമ്പികൾ കൂട്ടിമുട്ടി തീപ്പൊരി വീണ് തീപിടുത്തത്തിനും അത് കാരണമാകും. രണ്ട് നിലകളിലുള്ള വലിയ വീടുകളും റബർ, തെങ്ങ് തോട്ടങ്ങളുമൊക്കെയാണ് ഇവിടെ നാഥനില്ലാത്ത വിധമായിട്ടുള്ളത്. 2016 ലാണ് വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാർ ആരംഭിച്ചത്.

വിളകൾ നിറഞ്ഞു നിന്നിരുന്ന ഭൂമി ഇനി തരം മാറ്റി വ്യവസായങ്ങൾക്കായി രൂപപ്പെടുത്തേണ്ടതുണ്ട്. ഏറ്റെടുത്ത സ്ഥലത്ത് വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.