നെന്മാറ-വല്ലങ്ങി വേല: ആനപ്പന്തലുകൾ ഒരുങ്ങുന്നു
Friday, March 29, 2024 1:13 AM IST
നെന്മാറ: നെന്മാറ-വല്ലങ്ങി വേലയുടെ പ്രധാന ആകർഷണമായ ബഹുനില ആനപ്പന്തലുകളുടെ നിർമാണം പുരോഗമിക്കുന്നു. റോഡിൽനിന്ന് മാറി ഗതാഗത തടസം വരാതെ ഇരുദേശങ്ങളും പ്രത്യേക സ്ഥലങ്ങളിലാണ് ആനപ്പന്തലുകൾ നിർമിക്കുന്നത്. നെന്മാറ ദേശം നെല്ലിയാമ്പതി റോഡരികിൽ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപത്താണ് പന്തൽ ഒരുക്കുന്നത്. വല്ലങ്ങിദേശം ബൈപാസിനു സമീപം നെൽപ്പാടത്തു ക്ഷേത്രത്തിന് അഭിമുഖമായാണ് പന്തലൊരുക്കുന്നത്.

ബഹുവർണ പിക്സൽ എൽഇഡി ഉപയോഗിച്ചാണ് വൈദ്യുത ദീപാലങ്കാരം നടത്തുന്നത്.
കൂടാതെ ഇരുദേശങ്ങളിലെയും പന്തലുകാർ ഒളിപ്പിച്ചുവച്ച വിസ്മയ കാഴ്ചകളുമുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ മൂന്ന് ദിവസങ്ങളിൽ പൂർണമായും ദീപാലങ്കാരം പ്രദർശിപ്പിക്കും.

ഇരുദേശത്തെയും ബഹുനില പന്തലുകളെ വേല കമ്മിറ്റിക്കാർ ഇൻഷ്വർ ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

സെയ്തലവി ചെറുതുരുത്തി നെന്മാറ ദേശത്തിനും ബൈജു എടപ്പാൾ വല്ലങ്ങി ദേശത്തിനുമായി ആനപ്പന്തൽ ഒരുക്കിയിരിക്കുന്നത്.