ചിറ്റൂരിന്‍റെ പോസ്റ്റ് മാൻ പടിയിറങ്ങി
Thursday, March 28, 2024 1:04 AM IST
അഗളി: നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്ന അട്ടപ്പാടി ചിറ്റൂരിലെ പോസ്റ്റുമാൻ ബി. ശാർങ്ധരൻ പടിയിറങ്ങി. 41 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് ഇദ്ദേഹം ജോലിയിൽനിന്നു വിരമിച്ചത്. ഇന്നത്തെ ആധുനിക സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല നാലു പതിറ്റാണ്ടുകൾക്ക് മുന്പ്. പ്രതിമാസം 105 രൂപയായിരുന്നു അന്നത്തെ വേതനം. സൈക്കിൾ പോലുമില്ലാതെ കാൽനട ആയിട്ടായിരുന്നു തപാൽ വിതരണം.

അട്ടപ്പാടിയിലേക്ക് കർഷക കുടിയേറ്റം കൊടുന്പിരി കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. കത്തുരുപ്പടികൾക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. ദിനംപ്രതി മുന്നൂറോ അതിലധികമോ ഓർഡിനറി കത്തുകൾ തന്നെയുണ്ടാവും. കൂടാതെ രജിസ്റ്റർ, മണി ഓർഡറുകൾ, ടെലഗ്രാം തുടങ്ങിയവ വേറെയും. ചിറ്റൂരിലെ കുന്നും മലയും ചവിട്ടി കയറിയായിരുന്നു തപാൽ വിതരണം.

കുടിയേറ്റ കർഷകർക്ക് നാട്ടിലെ വിവരം അറിയാനും ഇവിടുത്തെ വിവരം അറിയിക്കുവാനും തപാൽ മാത്രമായിരുന്നു ഏക ആശ്രയം. കത്ത് വിതരണം മാത്രമായിരുന്നില്ല അക്കാലത്ത് പോസ്റ്റുമാന്‍റെ ദൗത്യം. പല വീടുകളിലും അത് പൊട്ടിച്ച് വീട്ടുകാരെ വായിച്ചു കേൾപ്പിക്കണം. അതു കൊണ്ടും തീർന്നില്ല. പോസ്റ്റുമാൻ തന്നെ കത്തിന് മറുപടി എഴുതി കൊടുക്കുകയും അയക്കുകയും വേണം. അക്കാരണത്താൽ ഇല്ലന്‍റ്, കവർ, എയർ മെയിൽ തുടങ്ങിയവ പോസ്റ്റുമാൻ കൈവശം കരുതിയിരിക്കും. ടെലഗ്രാം ഒരു വലിയ കടന്പയായിരുന്നു അക്കാലത്ത്. മരണം പോലുള്ള അതിപ്രധാനമായ കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ കന്പിയില്ലാകന്പി വഴി അറിയിക്കുന്ന സംവിധാനമായിരുന്നു ടെലഗ്രാം.

അഗളി സബ് പോസ്റ്റോഫീസ് വരെയാണ് ടെലഗ്രാം എത്തുക. ചില സന്ദർഭങ്ങളിൽ ചിറ്റൂരിൽ നിന്ന് പോസ്റ്റുമാൻ കാൽനടയായി അഗളിയിൽ ചെന്ന് ടെലഗ്രാം സ്വീകരിച്ചു മേൽവിലാസക്കാരന് എത്തിച്ചു നൽകണമായിരുന്നു. പലപ്പോഴും ടെലഗ്രാം കൈമാറുന്പോൾ കൂട്ടക്കരച്ചിലിന് സാക്ഷിയാകേണ്ടി വന്നിരുന്നുവെന്ന് ശാർങ്ധരൻ പറഞ്ഞു.

മണ്ണാർക്കാട് പോസ്റ്റൽ സബ് ഡിവിഷണൽ ഇൻസ്പെക്ടർ എ.വി. അജിത്ത്, മെയിൽ ഓവർസിയർ എ.കെ. പ്രേമദാസ് എന്നിവർ ഓഫീസിൽ എത്തി ഷാൾ അണിയിച്ച് മൊമന്‍റോ നൽകി ആശംസകൾ നേർന്നു. അഗളി സബ് പോസ്റ്റോഫീസിന് കീഴിലുള്ള ജീവനക്കാർ ശാർങ്ധരന്‍റെ വീട്ടിലെത്തി ഉപഹാരങ്ങൾ നൽകി സ്നേഹം പങ്കുവച്ചു മടങ്ങി. അഗളി പോസ്റ്റ് മാസ്റ്റർ സിജോമോൾ, സുജീഷ്, ജെല്ലിപ്പാറ ബിപിഎം സാലി, ചിറ്റൂർ എബിപിഎം സി.എൻ. മണി പ്രസംഗിച്ചു. ശാർങ്ധരൻ മറുപടി പ്രസംഗം നടത്തി.