കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക്‌ സമീപം തീപിടിത്തം, ഒഴിവായത് വൻ ദുരന്തം
Thursday, March 28, 2024 1:04 AM IST
വടക്കഞ്ചേരി: കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിൽ തീപിടിത്തം. പത്തേക്കറിൽ അധികം പറമ്പ് കത്തിനശിച്ചു. ഇന്ന ലെ പകൽ രണ്ടുമണിയോടുകൂടിയാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

കെഎസ്ആർടിസി ഡിപ്പോയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും പിടിച്ച തീ പിന്നീട് വ്യാപകമായി പടരുകയായിരുന്നു.

ഉണക്ക പുല്ലുകൾ വ്യാപിച്ചു കിടക്കുന്നതിനാൽ നിമിഷങ്ങൾക്കുള്ളിലാണ് തീ പടർന്നു പിടിച്ചത്. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്ത് കാട്ടുപന്നികൾ ഉൾപ്പെടെയുള്ളവ പ്രാണരക്ഷാർഥം ഓടുന്നുണ്ടായിരുന്നു.

കെഎസ്ഇബി സബ് സ്റ്റേഷനും ഇതിന് സമീപത്ത് തന്നെ ഉള്ളതിനാൽ വൈദ്യുതി വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഉണ്ടായില്ല. വടക്കഞ്ചേരി അഗ്നിരക്ഷാനിലയത്തിൽ നിന്നും രണ്ടു വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സ്റ്റേഷൻ ഓഫീസർ കെ.എസ്. ഹരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സാബു ജോർജ്, രഞ്ജിഷ്, ധനേഷ്, രാകേഷ്, റംഷാദ്, ശ്രീജിത്ത്, സ്റ്റാലിൻ ചന്ദ്രബോസ്, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്.