ഉണക്ക മരത്തിൽ വീണ്ടും തീ, അപകടം ഒഴിവാക്കി അഗ്നിരക്ഷാസേനാംഗങ്ങൾ
Thursday, March 28, 2024 1:04 AM IST
നെന്മാറ: എൻഎസ്എസ് കോളജിനടുത്തുള്ള ഉണങ്ങിയ മാവിന് തീപ്പിടിച്ചു. നാലാം തവണയാണ് മരത്തിന് തീപിടിക്കുന്നത്.
പകൽ 11 മണിയോടെ പുക ഉയരുന്നത് കണ്ട് സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ആലത്തൂർ, കൊല്ലങ്കോട്എന്നിവിടങ്ങളിൽ നിന്ന് രണ്ടുതവണ വീതം അഗ്നിരക്ഷാസേനകളാണ് ഉണക്ക മരത്തിലെ തീ കെടുത്താൻ എത്തിയത്.

മരത്തിന്‍റെ അടിവശവും വണ്ണം കൂടിയ തായ്ത്തടിയുടെ ഉൾഭാഗവും പൊള്ളയായതിനാൽ തീ അണച്ചു പോയതിനുശേഷം പകൽ സമയത്തുള്ള ചൂടു കാറ്റിൽ വീണ്ടും തീപിടിച്ച് മരത്തിനു മുകളിൽ തീയും പുകയും പടരുകയാണ്.

സമീപത്ത് വർക്ക് ഷോപ്പ്, സ്കൂൾ, വ്യാപാരസ്ഥാപനങ്ങൾ, ഉണങ്ങിയ പുല്ലുകളും കുറ്റിക്കാടും ഉള്ളതിനാലാണ് തീ പടരാതിരിക്കാൻ പ്രദേശവാസികൾ അഗ്നിരക്ഷാസേനയുടെ സഹായം തേടുന്നത്.

ഇതാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് പ്രാവശ്യം ആലത്തൂർ, കൊല്ലങ്കോട് അഗ്നി രക്ഷാസേനകളെ വിളിച്ചു വരുത്തേണ്ടി വന്നത്.

ഉണങ്ങിയ മരമായതിനാൽ മുറിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഉണങ്ങി തീപിടിച്ച മരത്തിന്‍റെ ശാഖകൾ റോഡിലേക്ക് തള്ളി നിൽക്കുന്നതും ഉണങ്ങിയ കൊമ്പുകൾക്ക് സമീപത്തുകൂടെ വൈദ്യുതി ലൈനും പോകുന്നതും അപകടഭീഷണി ഉയർത്തുകയാണ്്.

രാത്രി സമയങ്ങളിൽ ഉണങ്ങിയ മരത്തിന്‍റെ മരക്കൊമ്പുകളോ മറ്റോ ഒടിഞ്ഞുവീണാൽ സമീപത്തുള്ള മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ അപകട സാധ്യത ഏറെയാണ്.

കൊല്ലംങ്കോട് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ആർ. രമേശ് , സി.എ. വിനോദ് കുമാർ, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് തീ അണിക്കാൻ നേതൃത്വം നൽകിയത്.