എണ്ണംകൂടിയിട്ടും വെച്ചൂർ പശുവിന് ഇന്നും ഉയർന്ന വില
Wednesday, March 27, 2024 6:12 AM IST
ഫ്രാൻസിസ് തയ്യൂർ

വടക്കഞ്ചേരി: വെച്ചൂർ പശു സംരക്ഷണ പദ്ധതി മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ ഇന്നും വെച്ചൂർ പശുവിന് ഉയർന്ന വില തന്നെ. പത്തുവർഷം മുമ്പുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ട് എന്നുമാത്രം. 1989 ലാണ് കാർഷിക സർവകലാശാല കേന്ദ്രീകരിച്ച് വെച്ചൂർ പശു സംരക്ഷണ പദ്ധതി ആരംഭിച്ചത്. തനി നാടൻ പശു ഇനമായ വെച്ചൂർ വംശനാശ ഭീഷണിയിലായപ്പോഴാണ് പദ്ധതി കൊണ്ടുവന്നത്. ഇന്നിപ്പോൾ വെച്ചൂർ പശുക്കളുടെ എണ്ണം വളരെ കൂടിയിട്ടുണ്ടെന്ന് വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ് മെമ്പറും ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങൾക്ക് മേഖലയിൽ മേൽനോട്ടം വഹിക്കുന്ന ചിറ്റടി മാപ്പിളപ്പൊറ്റ ആലപ്പാട്ടുകുന്നേൽ ജോസ് പറഞ്ഞു.

കാർഷിക സർവകലാശാലയിലെ വെച്ചൂർ സംരക്ഷണ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന റിട്ട. പ്രഫസർ ശോശാമ്മ ഐപ്പിന്‍റെ നേതൃത്വത്തിലാണ് ട്രസ്റ്റിന് തുടക്കം കുറിച്ചത്.
കാസർഗോഡൻ ഇനത്തിന്‍റെ സംരക്ഷണവും ട്രസ്റ്റിന്‍റെ ലക്ഷ്യമാണ്. നൂറ് ശതമാനവും വെച്ചൂരാണെന്ന് സാക്ഷ്യ പ്പെടുത്തുന്ന പശുവിന് ഇന്നും മോഹവിലയുണ്ട്.

നല്ല ലക്ഷണമൊത്ത പശുവിനാണ് ഡിമാൻഡ്. 90 സെന്‍റീമീറ്ററിൽ താഴെ ഉയരം, കുത്തും പുള്ളികളുമില്ലാതെ ശരീരമാസകലം ഒരേ നിറം, വണ്ണം കുറഞ്ഞ ചെറിയ കൊമ്പുകൾ, ചെറിയ വയർ, കണ്ണുകൾക്ക് ചുറ്റും നിറഞ്ഞ കൺപീലികൾ, ചെമ്പൻ കൃഷ്ണമണി, നീളമുള്ള വാൽ തുടങ്ങിയവയെല്ലാം വെച്ചൂർ പശുവിന്‍റെ നല്ല ലക്ഷണങ്ങളാണ്. ഔഷധഗുണ സമ്പന്നമായ പാൽ മാത്രമല്ല ഈ കുഞ്ഞൻ പശുവിന്‍റെ ചാണകത്തിനും മൂത്രത്തിനുമുണ്ട് ഡിമാന്‍റ്.

ഏറ്റവും കുറഞ്ഞ പരിപാലന ചെലവും ഓമനത്തവുമാണ് ഈ സുന്ദരിയെ കർഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്. പ്രതിരോധശേഷികൊണ്ടും ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഈ കുഞ്ഞൻ പശുവിനെ കൗതുകത്തിനും അലങ്കാരത്തിനുമായും പലരും വളർത്തുന്നുണ്ട്. ജൈവകൃഷിരീതികളിലേക്കുള്ള കർഷകരുടെ തിരിച്ചുപോക്കാണ് വെച്ചൂർ പോലുള്ള നാടൻ ഇനങ്ങൾക്ക് ഡിമാൻഡ് നിലനിൽക്കാൻ കാരണം. രണ്ട് പതിറ്റാണ്ടായി മാപ്പിളപ്പൊറ്റ ജോസിന്‍റെ വീട്ടിലും മൂന്ന് വെച്ചൂർ പശുക്കളുണ്ട്.

ഇതിന്‍റെ ചാണകവും മൂത്രവുമായി ജൈവകൃഷികളുടെ വിസ്മയക്കാഴ്ചകളാണ് ജോസിന്‍റെ വീടിനു ചുറ്റും. എല്ലാറ്റിനുമുണ്ട് നൂറുമേനി വിളവ്. ഫാം ടൂറിസംകൂടി ലക്ഷ്യം വച്ചാണ് കുള്ളൻ തെങ്ങുകളും നിരവധി പഴവർഗ ഇനങ്ങളുമായുള്ള കൃഷി രീതികൾ.