പാർട്ടി പ്രവർത്തകർക്കു മുന്നിൽ പരാതികളുടെയും അവഗണനയുടെയും കെട്ടഴിച്ച് ജനം
Tuesday, March 26, 2024 1:17 AM IST
വടക്കഞ്ചേരി: വോട്ടുറപ്പിക്കാൻ മുന്നണി പ്രവർത്തകർ വീടുകളിലേക്ക് പാഞ്ഞുവരുമ്പോൾ അവഗണനയുടെ കെട്ടഴിച്ച് ജനങ്ങൾ. നെല്ല് സംഭരണത്തിലെ പാളിച്ചകളിലാണ് കൂടുതൽ പരാതികൾ. അധ്വാനിച്ചുണ്ടാക്കുന്ന നെല്ല് കൊടുത്താൽ അതിന്‍റെ വില കിട്ടാൻ അലയേണ്ടി വരുന്ന സ്ഥിതി വലിയ കഷ്ടമാണെന്നാണ് നെൽകർഷകർ പറയുന്നത്.

ഇത്രയേറെ വർഷങ്ങളായിട്ടും നെല്ല് സംഭരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കർഷകർ ചോദിക്കുന്നു. ഓരോ വിളയുടെയും കൊയ്ത്ത് എപ്പോഴാകുമെന്ന് നേരത്തെതന്നെ അറിയാമെന്നിരിക്കെ കർഷക രക്ഷകരെന്ന് മേനി നടിക്കുന്ന മുന്നണികൾ വിഷയത്തിൽ വേണ്ടവിധം ഇടപെടുന്നില്ലെന്ന കുറ്റപ്പെടുത്തലുകളാണ് ഉയരുന്നത്. നാളികേര സംഭരണം പ്രഹസനമാക്കിയതും സംസ്ഥാനത്തെ ഭരണമുന്നണി പ്രവർത്തകരെ വെള്ളം കുടിപ്പിക്കുന്നുണ്ട്.

വീട്ടിൽ പത്ത് തെങ്ങുണ്ടെങ്കിൽ അതിൽ നിന്നു കിട്ടുന്ന നാളികേരം വിൽക്കാൻ എവിടെയെല്ലാം കയറിയിറങ്ങണം. എന്തിനാണ് സംഭരണം എന്ന് പറഞ്ഞ് പറ്റിക്കുന്നത് എന്നാണ് നാളികേര കർഷകർ ചോദിക്കുന്നത്. വില കൂടിയപ്പോൾ അടിസ്ഥാനവില കൂട്ടി റബർ കർഷകരെ കബളിപ്പിക്കുന്നതും ചർച്ചയാകുന്നുണ്ട്. റബർ വില 180 കടന്നപ്പോൾ അടിസ്ഥാന വില 170 ൽ നിന്ന് 180 രൂപയാക്കി ഉയർത്തി.

റബറിന് പത്ത് രൂപ കൂട്ടിയില്ലേ എന്ന് പറഞ്ഞ് വോട്ടുപിടിക്കുന്നവരോട് കണക്കുകൾ നിരത്തിയാണ് റബർ കർഷകർ മറുപടി നൽകുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കർഷക സ്നേഹം എന്തുകൊണ്ട് നേരത്തെ ഉണ്ടായില്ല എന്നും റബർ കർഷകർ ചോദിക്കുന്നു. കർഷകരുടെ കഷ്ടപ്പാടുകൾ കാണാതെ വോട്ടിനു വേണ്ടി മാത്രം നടക്കാത്ത ഉറപ്പുകൾ പറഞ്ഞെത്തുന്ന രാഷ്ട്രീയക്കാരെ പുച്ഛത്തോടെയാണ് കർഷകർ കാണുന്നത്.

ദേശീയ വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് പറഞ്ഞ് രാഷ്ട്രീയക്കാർ രക്ഷപ്പെടാൻ നോക്കുന്നുണ്ടെങ്കിലും പരസ്യ വിചാരണയിൽ ഉത്തരം മുട്ടി പിന്മാറുകയാണ് വോട്ടു പിടിക്കാൻ എത്തുന്നവർ. വീട്ടിലെ പ്രശ്നങ്ങൾ തീരട്ടെ എന്നിട്ടാകാം ദേശീയ വിഷയമെന്നാണ് വോട്ടർമാർ പറയുന്നത്.