ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന അച്യുതൻ മാഷിന് ഔദ്യോഗിക പടിയിറക്കം
Tuesday, March 26, 2024 1:17 AM IST
മണ്ണാർക്കാട് : അധ്യാപകർക്കിടയിലെ സാമൂഹ്യ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകർക്കിടയിലെ അധ്യാപകനുമായ അച്യുതൻ പനച്ചിക്കുത്ത് 34 വർഷത്തെ അധ്യാപക സേവനത്തിന് ശേഷം എടത്തനാട്ടുകര ഗവൺമെന്‍റ് ഓറിയന്‍റൽ ഹൈസ്കൂളിൽ നിന്നും വിരമിക്കുന്നു.

ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളിൽ ദേശീയ തലത്തിൽ അംഗീകാരം നേടിയ അച്യുതൻ പനച്ചിക്കുത്ത് കർമ്മ ശ്രേഷ്ഠ പുരസ്കാര ജേതാവാണ്.

ഭിന്നശേഷി ശാക്തീകരണ രംഗത്ത് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഗുരുരത്ന പുരസ്കാരം, കേരള സംസ്ഥാന ലൈബ്രറി യൂണിയന്‍റെ ദീനബന്ധു അവാർഡ്, കർമ്മ ശ്രേഷ്ഠ തുടങ്ങി ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ഭിന്നശേഷി സമൂഹത്തിനായുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് അധ്യാപന ജീവിതത്തിനിടയിലും ഏറ്റവും അധികം സാമൂഹ്യ അംഗീകാരങ്ങൾക്ക് നിമിത്തമായത്.

സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം പ്രസിദ്ധമായ എടത്തനാട്ടുകര ചളവ പനച്ചിക്കുത്ത് കുടുംബാംഗമാണ്. വിജയദശമി ദിവസം കുഞ്ഞുങ്ങളെ എഴുത്തിനിരുത്തൽ ചടങ്ങ് ഓരോ വർഷവും പനച്ചിക്കുത്ത് തറവാട്ടിൽ വിപുലമായി നടത്താറുണ്ട്.