പരന്പരാഗത മണ്ണിഷ്ടികയിലേക്ക് വീണ്ടും മടങ്ങി കെട്ടിട നിർമാണം
Monday, March 25, 2024 1:14 AM IST
വടക്കഞ്ചേരി: ഓരോ വർഷവും വേനലിൽ ചൂട് അസഹ്യമാംവിധം ഉയർന്നതോടെ വീട് ഉൾപ്പെടെയുള്ള കെട്ടിട നിർമാണത്തിന് സിമന്‌റ് കല്ല് ഒഴിവാക്കി പഴയ മണ്ണിഷ്ടികയിലേക്ക് തന്നെ മാറുന്ന സ്ഥിതി വ്യാപകമാവുകയാണ്.

ചെലവ് കൂടിയാലും ചൂട് കുറവും കെട്ടിടത്തിന് ഉറപ്പും ദീർഘകാലം നിലനിൽക്കും എന്നതുമാണ് ഇഷ്ടികയ്ക്ക് ആവശ്യക്കാർ വർധിക്കാൻ കാരണമാകുന്നത്. ഏഴ് രൂപയാണ് ഒരു ഇഷ്ടികയുടെ വില. യന്ത്രത്തിൽ മണ്ണ് അരച്ച് ഉണ്ടാക്കുന്ന കമ്പനി ഇഷ്ടികയാണ് ഇപ്പോൾ കൂടുതലായുള്ളത്. കൈകൊണ്ടു നിർമിച്ചിരുന്ന ഇഷ്ടിക കൾ ഇപ്പോൾ അപൂർവമായി.

മൂന്നു ലക്ഷം വരെ ഇഷ്ടിക ഉൾക്കൊള്ളുന്ന വലിയ ചൂളകളുണ്ട്. മലപ്പുറത്ത് വെട്ടുകല്ലിലും തൃശൂർ, പാലക്കാട് ജില്ലയിൽ മണ്ണിഷ്ടിക കൊണ്ടുമാണ് കെട്ടിട നിർമാണം നടക്കുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

മണ്ണിഷ്ടിക കൊണ്ട് കെട്ടിടം പണിയുമ്പോൾ സിമന്‍റും മണലും കൂടുതൽ വേണം. സിമന്‍റ് കല്ലാകുമ്പോൾ ഈ ചെലവുകൾ കുറയും.

പഴയകാല വീടുകളെല്ലാം മണ്ണിലോ മണ്ണിഷ്ടികയിലോ ആണ് നിർമിച്ചിരുന്നത്. അതിനാൽ അത്തരം വീടുകളിൽ വേനലിലും ചൂടുണ്ടാകില്ല.

നിലത്ത് വിരിച്ചിരുന്നതും മണ്ണു കൊണ്ടുള്ള വിരി ഇഷ്ടികയായിരുന്നു.ഇതെല്ലാം പഴഞ്ചൻ എന്നുപറഞ്ഞ് പുതിയ നിർമാണ രീതികളിലേക്ക് മാറിയപ്പോഴാണ് വേനലിൽ ചൂട് സഹിക്കാനാകാത്ത സ്ഥിതിയായത്.

മണ്ണ് എടുക്കാനുള്ള നിരോധനവും വയലിൽ ചൂളകൾ നിയന്ത്രിച്ചതും മണ്ണ് കിട്ടാനില്ലാതാക്കി. ഇത് മണ്ണിഷ്ടികയുടെ വിലയും കൂട്ടി.

ഇതിനിടെയാണ് സിമന്‍റും മെറ്റലും ചേർത്തുള്ള സിമന്‍റ് കല്ല് നിർമാണ യൂണിറ്റുകൾ കൂണുപോലെ നിറഞ്ഞത്.