ഭവനപദ്ധതി വീട് നിഷേധിക്കപ്പെട്ട് കവിളുപാറയിലെ ആദിവാസി കുടുംബം
Monday, March 25, 2024 1:14 AM IST
മംഗലംഡാം: വനംവകുപ്പിൽ വാച്ചർ പണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഭവന പദ്ധതികളിൽ നിന്നും ആദിവാസി കുടുംബത്തെ ഒഴിവാക്കുന്നതായി പരാതി.

കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെട്ട കവിളുപാറ ആദിവാസി കോളനിയിലെ വെള്ളയുടെ കുടുംബത്തിനാണ് ഈ അവഗണന.

നിലവിലുള്ള വീട് താമസ യോഗ്യമല്ലാത്തതിനെ തുടർന്ന് സമീപത്തുതന്നെ ടാർപോളിൻ കൊണ്ട് മൂടിയ ഷെഡിലാണ് ഭാര്യയും മൂന്നു മക്കളും ഉൾപ്പെടുന്ന കുടുംബം കഴിയുന്നത്.

മഴക്കാലമായാൽ ഈ കൂരക്കുള്ളിലെ ജീവിതം കൂടുതൽ ദുരിതപൂർണമാകും. പുലി ഉൾപ്പെടെ കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശത്ത് സുരക്ഷിതമല്ലാത്ത ഷെഡിലെ താമസം ഏറെ ആപൽക്കരമാണ്.

പലദിവസവും ഉറക്കമില്ലാതെ മക്കൾക്ക് കാവലിരുന്നാണ് രാത്രി കഴിച്ചുകൂട്ടുന്നതെന്ന് വനംവാച്ചർ വെള്ള പറഞ്ഞു. പണിക്കു പോയാൽ ദിവസം 500 രൂപയാണ് കിട്ടുന്നത്. ചില ദിവസം തുക കുറയും.

വാച്ചർ പണിയുള്ള മറ്റുള്ളവർക്ക് വീട് അനുവദിക്കുമ്പോൾ തങ്ങളെ മാത്രം എന്തുകൊണ്ട് മാറ്റി നിർത്തുന്നു എന്നതിന്‍റെ കാരണം ഇവർക്കും പിടികിട്ടുന്നില്ല.

ഭാര്യ മലങ്കാട്ടിൽ പോയി നന്നാരിക്കിഴങ്ങും മറ്റും ശേഖരിച്ചാണ് മക്കളുടെ പഠനവും മറ്റു ചെലവുകളും ഇവർ കൂട്ടിമുട്ടിക്കുന്നത്.

വീടു നിർമിക്കാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും തങ്ങൾക്കില്ലെന്നും ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകണമെന്നുമാണ് ഈ ആദിവാസി കുടുംബത്തിന്‍റെ ആവശ്യം.