വർണാഭമായി കാവശേരി പൂരം
Sunday, March 24, 2024 3:25 AM IST
ആലത്തൂർ: കാവശ്ശേരി പരക്കാട്ട് ക്ഷേത്രത്തിലെ പൂരം ദേവസ്വം, കാവശ്ശേരി, കഴനി, വാവുള്ളിയാപുരം ദേശങ്ങൾ, പകൽപ്പൂര കമ്മിറ്റി, തട്ടകത്തെ വിവിധ സമുദായങ്ങൾ ചേർന്ന് ആഘോഷിച്ചു. 41 ദിവസം മുമ്പ് മുതൽ നടന്നു വന്ന ചടങ്ങുകളുടെ സംഗമമാണ് മീനമാസത്തിലെ പൂരം നാളിലെ ആഘോഷം.

ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കുകൊള്ളാനും നാദവർണ വിസ്മയങ്ങൾ ആസ്വദിക്കാനുമായി നാടിന്‍റെ നാനാ വഴികളിലൂടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ശനിയാഴ്ച പുലർച്ചെ നിർമാല്യത്തോടെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ തുടങ്ങി. രാവിലെ കഴനി ദേശത്തിന്‍റെ കുതിരക്ക് അണിയാനുള്ള കിണ്ണം പൂജാവിധികൾക്കു ശേഷം പരക്കാട്ട് ക്ഷേത്രത്തിൽ നിന്ന് കഴനി ദേശമന്ദത്തേക്ക് വാദ്യ മേളങ്ങളോടെയും പൂക്കാവടി തുടങ്ങിയ കലാപരിപാടികളോടെയും എഴുന്നള്ളിച്ചു. ക്ഷേത്രാങ്കണത്തിൽ പഞ്ചാരിമേളം, ഉച്ചക്ക് കഴനി ചുങ്കം കേന്ദ്രീകരിച്ച്ഈട് വെടിയും നടന്നു.

വലിയ വെടിക്കെട്ട് തന്നെയാണ് ഈട് വെടിയിലും ദേശങ്ങൾ ഒരുക്കിയത്. ഇതോടൊപ്പം ക്ഷേത്രത്തിൽ നിന്ന് മൂലസ്ഥാനമായ കൂട്ടാലയിലേക്ക് തിടമ്പ് എഴുന്നള്ളിപ്പും നടത്തി. കേളിപ്പറ്റും പഞ്ചവാദ്യവും കഴിഞ്ഞ് വൈകുന്നേരം ഒമ്പത് ആനകളെ നിരത്തിയുള്ള എഴുന്നള്ളിപ്പ് തുടങ്ങി.

ആറ് മണിയോടെ ഈട് വെടിയാൽ പരിസരത്ത് പന്തലിൽ എഴുന്നള്ളിപ്പ് നിരന്നതോടെ രാത്രി ഏഴിന് പകൽ പൂരകമ്മിറ്റി അവരുടെ വെടിക്കെട്ട് നടത്തി പകൽ പൂരത്തിന് സമാപനമായി.
രാത്രി ഒന്പതിന് കുത്ത് വിളക്ക് പുറപ്പെട്ടതോടെ രാത്രി പൂരത്തിന്‍റെ ചടങ്ങുകൾ തുടങ്ങി. ക്ഷേത്രാങ്കണത്തിൽ ഈ സമയം ഡബിൾ തായമ്പകയും നടന്നു.

പുലർച്ചയോടെ ദേശങ്ങളുടെ കുതിര എഴുന്നള്ളിപ്പുകൾ ഓരോന്നായി എത്തി ആദ്യം വാവുള്ളിയാപുരം, കഴനി, കാവശ്ശേരി എന്നിങ്ങിനെ ക്രമത്തിലാണ് എത്തിയത്. ഈ സമയം അതാത് വിഭാഗങ്ങളുടെ വെടിക്കെട്ടും നടത്തി. ഞായറാഴ്ച രാവിലെ ക്ഷേത്ര പരിസരത്തെ കീഴാൽ തറയിൽ നിന്ന് എഴുന്നള്ളിപ്പുകൾ വീണ്ടും തുടങ്ങി ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് തിരിച്ചിറങ്ങി ക്ഷേത്ര നട അടക്കുന്നതോടെ പൂരം സമാപിക്കും.