കുര്യാക്കോസേട്ടനും റോസക്കുട്ടിയമ്മയും കൊഴുക്കട്ട ഉണ്ടാക്കുന്ന തിരക്കിലാണ്
Sunday, March 24, 2024 3:24 AM IST
വടക്കഞ്ചേരി: മനുഷ്യരക്ഷയ്ക്കായി കുരിശിലേറിയ ക്രിസ്തുവിന്‍റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശത്തെ അനുസ്മരിപ്പിക്കുന്ന ഓശാന തിരുനാളാണ് ഇന്ന്. കുരുത്തോല പെരുന്നാൾ എന്നുകൂടി അറിയപ്പെടുന്ന ഈ ദിവസം ക്രൈസ്തവ പാരമ്പര്യത്തിന്‍റെ ഓർമപ്പെടുത്തലുമായി വീടുകളിൽ കൊഴുക്കട്ട വിഭവം തയാറാക്കുന്ന തിരക്കുകളിലായിരുന്നു ഇന്നലെ വീട്ടുകാരെല്ലാം.

വിശ്വാസ ജീവിതത്തിൽ പാരമ്പര്യ വഴികൾ പിന്തുടരുന്ന ക്രൈസ്തവ കുടുംബങ്ങളിലെല്ലാം ഇന്നലെ രാവിലെ മുതൽ തുടങ്ങി കൊഴുക്കട്ട ഉണ്ടാക്കൽ. അടുക്കളയിലെ രാജ്ഞിമാർ അമ്മമാരാണെങ്കിലും കൊഴുക്കട്ട വിഭവങ്ങൾ ഒരുക്കാൻ പുരുഷന്മാരുടെയും പങ്കാളിത്തം പഴയകാലം മുതൽ ഉണ്ട്.

ആരോഗ്യപുരം പാറയ്ക്കൽ കുര്യാക്കോസേട്ടന്‍റെ വീട്ടിൽ കൊഴുക്കട്ട ഉണ്ടാക്കുന്നതിലെ പ്രധാനി 89കാരനായ കുര്യാക്കോസേട്ടൻതന്നെയായിരുന്നു. പഴയകാല രുചിക്കൂട്ടുകളുടെ മേൽനോട്ടവുമായി ഭാര്യ റോസക്കുട്ടിയമ്മയും ഒപ്പം മക്കളും മരുമക്കളും പേരക്കുട്ടികളുമുണ്ടായിരുന്നു.

പതിവില്ലാതെ അടുക്കളക്കാര്യം അപ്പൂപ്പനും അമ്മൂമ്മയും ഏറ്റെടുത്തപ്പോൾ പേരക്കുട്ടികൾക്കും കൊഴുക്കട്ട ഉണ്ടാക്കുന്നതു കാണാൻ കൗതുകമായി.

പൊടി കുഴയ്ക്കാനും മറ്റുമായി അവരും ഒപ്പം കൂടി. ആരോഗ്യപുരം സെന്‍റ് മേരീസ് ഇടവകയിലെ പ്രായംകൂടിയ ദമ്പതികളാണ് കുര്യാക്കോസേട്ടനും ഭാര്യ റോസക്കുട്ടിയമ്മയും.

ഓശാനഞായറാഴ്ചയുടെ തലേന്നാണ് കൊഴുക്കട്ടശനിയാഴ്ച എന്നറിയപ്പെടുന്നത്. ഓശാനശനി, കൊഴുക്കട്ടശനി എന്നൊക്കെയും പേരുകളുണ്ട്. മാർത്തോമാ നസ്രാണികൾ വലിയ നോമ്പിന്‍റെ നാല്പത്തി ഒന്നാം ദിവസമായ ഓശാനത്തലേന്ന് ഉണ്ടാക്കുന്ന പ്രത്യേക പലഹാരമാണ് കൊഴുക്കട്ട.

50 നോമ്പിന്‍റെ ആദ്യ 40 ദിവസം കർത്താവ് നോമ്പുനോറ്റതിന്‍റെയും പിന്നീടുള്ള പത്തു ദിവസം കർത്താവിന്‍റെ പീഡാനുഭവത്തെയും ഓർത്താണ് നോമ്പ് എടുക്കുന്നത്.

വറുത്ത അരിപ്പൊടി കൊണ്ടാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. ഇതിനുള്ളിൽ നിറയ്ക്കാൻ തേങ്ങ, ശർക്കര, നെയ്യ,് ഏലക്ക, ജീരകം തുടങ്ങിയ ചേരുവകളും ഉണ്ടാക്കും. തിളച്ച വെള്ളത്തിൽ അരിപ്പൊടിയിട്ടാണ് മാവ് കുഴയ്ക്കുക.

പൊടി കുഴയ്ക്കുമ്പോൾതന്നെ തേങ്ങ ചേർത്തും ചേർക്കാതെയും കൊഴുക്കട്ട ഉണ്ടാക്കും.
തിടുക്കത്തിൽ മാവു കുഴച്ചുണ്ടാക്കിയെന്നർഥത്തിൽ കുഴക്കട്ട എന്നും ഇതിനെ വിളിച്ചിരുന്നു. കൊഴുക്കട്ടയുമായി ബന്ധപ്പെട്ട പല ചരിത്രവാദങ്ങളും ഉണ്ട്.

ഈശോ ലാസറിന്‍റെ ഭവനത്തിൽ എത്തിയപ്പോൾ ലാസറിന്‍റെ സഹോദരിമാരായ മർത്തായും മറിയവും തിടുക്കത്തിൽ മാവ് കുഴച്ച് ഉണ്ടാക്കി യേശുവിനു നൽകിയ ഭക്ഷണം എന്നാണ് ഒരു വാദം.

എന്നാൽ ഇങ്ങനെയല്ല പീഡാനുഭവചരിത്രത്തിൽ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് കൊഴുക്കട്ട എന്ന വാദവുമുണ്ട്.

ഫ്രാൻസിസ് തയ്യൂർ