വാഹന തിരക്കിൽ അമർന്ന് ഒറ്റപ്പാലം നഗരം
Friday, June 2, 2023 12:52 AM IST
ഒറ്റപ്പാലം: വിദ്യാലയങ്ങൾ തുറന്ന തിരക്കിൽ വാഹനഗതാഗതത്തിൽ ഞെരിഞ്ഞമർന്ന് നഗരം. മധ്യവേനലവധി കഴിഞ്ഞ് സ്കുളുകൾ തുറന്നതോടെ നഗരത്തിൽ തിരക്ക് കൂടിയതോടു കൂടിയാണ് വാഹനഗതാഗതവും താറുമാറായ സ്ഥിതിക്ക് തുടക്കമായത്.
ഇടുങ്ങിയ പാതയിൽ വാഹനങ്ങൾ ഒന്നിച്ചിറങ്ങിയതാണ് ഗതാഗത തടസത്തിന് കാരണമായത്.
വരും ദിവസങ്ങളിൽ ഇതേ അവസ്ഥ തുടരാനാണ് സാധ്യത. കഴിഞ്ഞദിവസം നഗരത്തിൽ മണിക്കൂറുകളോളം വാഹനഗതാഗതം സ്തംഭിച്ചതും വലിയ പ്രശ്നമായി തീർന്നിരുന്നു. വിദ്യാലയങ്ങൾ തുറക്കുന്നതിന്‍റെ തലേന്ന് നഗരത്തിൽ അനുഭവപ്പെട്ട തിരക്കിനിടയിൽ കിഴക്കേ പാലത്തിനു സമീപം ലോറി കുടുങ്ങിയതാണ് പ്രശ്നമായത്.
പാലക്കാട്-കുളപ്പുള്ളി പാതയിൽ രാവിലെ ഒന്പതുമണിമുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് 11.30ഓടെയാണ് സാധാരണനിലയിലായത്. പട്ടാന്പിഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്ന ലോറി പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് തകരാറിലായത്.
പോലീസെത്തി ഉടൻ മെക്കാനിക്കിനെ വിളിച്ച് ഒരുമണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചെങ്കിലും ഇരുവശത്തും വാഹനങ്ങളുടെ നിര ഒരുകിലോമീറ്റലേറെ നീണ്ടിരുന്നു.
വീതി കുറഞ്ഞ പാലത്തിൽ ലോറി കുടുങ്ങിയതോടെ മറ്റ് വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയാതെവന്നതാണ് കുരുക്ക് വർധിപ്പിച്ചത്.
ഇതിനിടെ, ഇതുവഴിയെത്തിയ ആംബുലൻസുകൾ വളരെയേറെ കഷ്ടപ്പെട്ടാണ് കടത്തിവിട്ടത്. പോലീസ് ഏറെനേരം പ്രയത്നിച്ചെങ്കിലും വാഹനനിര നീണ്ടു. പാലക്കാട് റോഡിൽ പത്തൊന്പതാം മൈൽവരെയും കുളപ്പുള്ളി റോഡിൽ കണ്ണിയംപുറം പാലംവരെയും തിരക്ക് നീണ്ടിരുന്നു
ഈ പാതയിലെ തിരക്ക് ടി.ബി. റോഡിലേക്കും മറ്റ് റോഡുകളിലേക്കും വ്യാപിച്ചു. തുടർന്ന്, മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പോലീസിന് പട്ടണത്തെ തിരക്കിൽ നിന്ന് മോചിപ്പിക്കാനായത്. റോഡിലെ തിരക്കിൽ ഒരുവരിയായി വാഹനങ്ങൾ സഞ്ചരിക്കുന്നതിനുപകരം വാഹനങ്ങൾ തോന്നിയപോലെ ഓടിച്ചത് പോലീസുകാരെ ബുദ്ധിമുട്ടിലാക്കി, നിരതെറ്റിച്ചു ഓടിച്ച വാഹനങ്ങളുടെ ഫോട്ടോയെടുത്ത് നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
വിദ്യാലയങ്ങൾ തുറന്ന സാഹചര്യം പരിഗണിച്ച് നഗരത്തിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ച് വാഹനഗതാഗതം സുഗമമാക്കാൻ പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.