ഇലവുംതിട്ട: നെഞ്ചു വേദന അനുഭവപ്പെട്ട അയല്‍ക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ ചെന്നപ്പോള്‍ 2.5 പവന്‍റെ സ്വര്‍ണമാല മോഷ്ടിക്കുകയും വിറ്റ് കിട്ടിയ പണം ലോട്ടറി അടിച്ചെന്ന് പറഞ്ഞ് നാട്ടില്‍ ചെലവഴിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മേലുത്തേമുക്ക് പൂപ്പന്‍കാല ദീപുസദനം ദീപു (38)വിനെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തതത്.

മേലുത്തേമുക്ക് അജിഭവനില്‍ കല ഭാസ്‌കറിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലയുടെ സഹോദരീഭര്‍ത്താവ് ജ്ഞാനദാസിന്‍റെ മാലയാണ് മോഷ്ടിച്ചത്. ശനിയാഴ്ചയാണ് സംഭവം. നെഞ്ചുവേദനയേത്തുടർന്നു ജ്ഞാനദാസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സഹായത്തിന് വന്നതാണ് ദീപു.

ഈ സമയം ജ്ഞാനദാസ് തന്‍റെ 2.5 പവന്‍ സ്വര്‍ണമാല ഊരി കട്ടിലിന്‍റെ പടിയില്‍ വച്ചിരുന്നു. ആശുപത്രിയില്‍ കാണിച്ച ശേഷം തിരികെ വന്ന ദീപു കാറിന്‍റെ താക്കോല്‍ നല്‍കുന്നതിന് വീട്ടില്‍ കയറിയിരുന്നു. ഞായറാഴ്ച രോഗാവസ്ഥയ്ക്ക് മാറ്റം വന്നപ്പോഴാണ് താന്‍ മാലയൂരി കട്ടിലില്‍ വച്ചിരുന്നുവെന്ന് ജ്ഞാനദാസ് ബന്ധുക്കളോട് പറഞ്ഞത്. വിവരം സഹോദരി കലയെ അറിയിച്ചു. അവര്‍ വീട്ടില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തനിക്ക് ലോട്ടറിയടിച്ചുവെന്ന് പറഞ്ഞ് ദീപു പണവുമായി എത്തി സുഹൃത്തുക്കളുമായി ആഘോഷം നടത്തി. സംശയം തോന്നി ദീപുവിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മാല പത്തനംതിട്ടയിലെ ജ്വല്ലറിയില്‍ 1.27 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് അറിഞ്ഞത്.

കസ്റ്റഡിയിലെടുത്ത ദീപുവിനെ ജ്വല്ലറിയില്‍ എത്തിച്ച് മാല കണ്ടെടുത്തു. സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തതിന്‍റെ ബാക്കി 96,000 രൂപ ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ദീപുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. എസ്ഐമാരായ അനില്‍, വിനോദ്, സിപിഒമാരായ രാജേഷ്, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.