കോഴഞ്ചേരി: വയോധികയുടെ കഴുത്തിലെ മാല കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയും, തടയാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ. കൊല്ലം പട്ടാഴി കന്നിമേല്‍ പന്തപ്ലാവ് ചിത്രാലയം വീട്ടില്‍ എസ്. ശരതാണ് (33) കോയിപ്രം പോലീസിന്‍റെ പിടിയിലായത്. ജില്ല പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കുളക്കട തുരുത്തിയമ്പലത്തിലെ ബന്ധുവീട്ടില്‍ നിന്നുമാണ് ശരത്തിനെ പിടികൂടിയത്.

പ്രതിയില്‍ നിന്നും 1,70,000 രൂപ വിലവരുന്ന മാല കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതി പട്ടാഴി പന്തപ്ലാവ് ശംഭു ഭവനത്തില്‍ ആദര്‍ശ് രവീന്ദ്രൻ(26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇടപ്പാവൂര്‍ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയില്‍ കൂടി നടന്ന് പോയ ഇടപ്പാവൂര്‍ സ്വദേശിനിയായ 63 കാരിയുടെ സ്വര്‍ണമാലയാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നെടുത്തത്. സ്ഥലത്തെ ഒരു വീട് അന്വേഷിക്കാനെന്ന വ്യാജേന ഇവരെ സമീപിച്ച പ്രതികളില്‍ സ്‌കൂട്ടറിനു പിന്നില്‍ ഇരുന്നു യാത്ര ചെയ്ത ശരതാണ് ആക്രമിച്ചത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോയിപ്രം ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്ഐ ഷൈജു, എസ് സിപിഒമാരായ നെബു, ഷെബാന, സിപിഒമാരായ അനന്തു സാബു, വിഷ്ണു, അരുണ്‍കുമാര്‍, അക്ഷയ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.