തിരുവനന്തപുരം: യൂണിസെഫിന്‍റെ യൂത്ത് കണ്ടന്‍റ് ക്രിയേറ്റർ ആയി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി എസ്. ഉമയെ തെരഞ്ഞെടുത്തു. കുട്ടികളുടെ അവകാശങ്ങൾ,വിദ്യാഭ്യാസം,മാനസികാരോഗ്യം,പോഷണം,ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ ഐക്യരാഷ്‌ട്രസംഘടനയുടെ കുട്ടികളുടെ വിഭാഗമായ യൂണിസെഫിനുവേണ്ടി വീഡിയോ/ഓഡിയോ കണ്ടന്‍റുകൾ നിർമിക്കുകയാണ് ചുമതല.

കൊവിഡ് കാലത്ത് കുട്ടികൾക്ക് ഓൺ‌ലൈൻ ക്ലാസുകൾ നൽകിയ ഉമക്കുട്ടി എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ ഉമ വനിതാശിശുവികസനവകുപ്പിന്‍റെ ഉജ്ജ്വലബാല്യം അവാർഡ് ജേതാവാണ്. കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് യൂണിസെഫിന്‍റേതടക്കമുള്ള ശില്പശാലകളിലും പങ്കെടുത്തിരുന്നു.

സംസ്ഥാന ശിശുദിനത്തിലെ കുട്ടികളുടെ നേതാവായി കഴിഞ്ഞ മൂന്ന് വർഷവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാത്തു, പൂപ്പി തുടങ്ങി കുട്ടികൾക്കായുള്ള നിരവധി കാർട്ടൂൺ പരമ്പരകളിൽ ശബ്ദം നൽകിയിട്ടുണ്ട്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്‍റെയും അഭിഭാഷകയായ എം. നമിതയുടെയും മകളാണ്.