തിരുവനന്തപുരം: മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസിനു സ്വാഗതമോതി സെക്രട്ടേറിയറ്റിനു മുന്നിൽ സിപിഎം അനുകൂല സംഘടന സ്ഥാപിച്ച കൂറ്റൻ ഫ്ളക്സിൽ ദേശീയപതാകയെ അശോക ചക്രം ഇല്ലാതെ രൂപഭേദം വരുത്തിയെന്നു പരാതി.

സെക്രട്ടേറിയറ്റിന്‍റെ സഹായ കേന്ദ്രത്തെ മറച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സ്ഥാസ്ഥാപിച്ച ഫ്ളക്സിലാണ് ഫ്ളാഗ് കോഡിന്‍റെ ലംഘനമുണ്ടായെന്നു കാട്ടി സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.

ഫ്ളാഗ് കോഡ് ലംഘനത്തിന് സംഘടനയുടെ ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ടി.ഐ അജയകുമാർ കത്ത് നൽകി.

സെക്രട്ടേറിയേറ്റ് കന്‍റോണ്‍മെന്‍റ് ഗേറ്റിന് സമീപത്തായി പരസ്യം പതിക്കരുതെന്നാണ് നിയമം. ഇത് കാറ്റിൽ പറത്തിയാണ് സഹായ കേന്ദ്രത്തെ മറച്ച് ഇടത് അനുകൂല സംഘടനയുടെ കൂറ്റൻ ഫ്ളക്സ് ഉയർത്തിയത്.

രാജ്യത്തിന്‍റെ പതാകയെ രൂപഭേദം വരുത്തി പ്രദർശിപ്പിച്ചിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ഇടതു സംഘടനയുടെ അംഗികാരം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഫ്ളാഗ് കോഡ് ലംഘന പരാതി ആയതിനാൽ ചീഫ് സെക്രട്ടറിയുടെ ഓഫിസ് ഉടൻ തന്നെ സംഭവ സ്ഥലം സന്ദർശിക്കും.

നിയമം ലംഘിച്ച ഫ്ളക്സ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകുമെന്നും ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകുമെന്നുമാണ് ലഭിക്കുന്ന സൂചന.