ആറ്റിങ്ങല്‍: നാടക വേദിയില്‍ മൈക്ക് പണിമുടക്കിയതിനെ തുടര്‍ന്ന് യുപി വിഭാഗം നാടക മത്സരം മണിക്കൂറുകള്‍ നിര്‍ത്തിവച്ചു. രാവിലെ പത്തോടെ ആരംഭിച്ച മത്സരത്തില്‍ രണ്ടു നാടകങ്ങള്‍ പിന്നിട്ടതോടെയാണ് ശബ്ദസംവിധാനത്തെക്കുറിച്ച് പരാതി ഉയര്‍ന്നത്.

തുടര്‍ന്നു മൂന്നാമത്തെ നാടകം അവതരിപ്പിക്കേണ്ട കണിയാപുരം സബ് ജില്ലയും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ നാടക മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേജ് മാറ്റണമെന്നുള്ള ആവശ്യവും ഉയര്‍ന്നു.

തുടര്‍ന്ന സംഘാടകര്‍ ഇടെപട്ട് ശബ്ദ സംവിധാനത്തില്‍ വേണ്ട മാറ്റം വരുത്തി. തുടര്‍ന്ന് അടുത്ത നാടകം അവതരിപ്പിക്കേണ്ട ടീം സ്റ്റേജ് പരിശേധിച്ചശേഷം ഒരു മണിയോടെയാണ് നാടക മത്സരം പുനരാരംഭിച്ചത്. മൊത്തം 14 ടീമുകളാണ് യുപി വിഭാഗത്തില്‍ മത്സരിക്കാനുണ്ടായിരുന്നത്.