എം.എ. ബേബി കേരളത്തിന്റെ സാംസ്കാരിക മുഖം: അടൂർ
1375663
Monday, December 4, 2023 1:21 AM IST
തിരുവനന്തപുരം : കേരളത്തിന്റെ സാംസ്കാരിക മുഖമാണ് എം. എ. ബേബിയെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇ.കെ. നായനാർ സർക്കാരിന്റെ മാനവീയം പരിപാടികളുടെ ഭാഗമായി രൂപപെടുത്തിയ തിരുവനന്തപുരം മാനവീയംവീഥിക്ക് നേതൃത്വം നൽകിയ എം.എ. ബേബിയെ ആദരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസംഗമത്തിന്റെ വേദിയാണ് മാനവീയംവീഥിയെന്നും എല്ലാവരും സൗഹാര്‍ദപരമായി ഇടപെടുന്ന ഇടമായിരിക്കം ഇവി ടമെന്നും അതിനെ നശിപ്പിക്കരുതെന്നും എം.എ. ബേബി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊണ്ട് കൂട്ടായ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടമാക്കി മാനവീയംവീഥിയെ നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനവീയംവീഥിയുടെ നാമകരണം ചെയ്ത അന്നത്തെ സ്പീക്കർ എം. വിജയകുമാറിനെയും അന്താരാഷ്ട്ര ആയുർവേദ സമ്മേളനത്തിലെ വിശിഷ്ടാതിഥി വൈദ്യ ബാലേന്ദു പ്രകാശിനെയും (ഡെറാഡൂൺ) അടൂർ ഗോപാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. മാനവീയംവീഥി സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാനവീയംവീഥിയിൽ സംഘടിപ്പിച്ച മാനവീയം സൗഹൃദസദസിൽ അഡ്വ. എ. എ. റഷീദ് അധ്യക്ഷനായി.
എം.എ. ബേബി, ഡോ. കെ. ഓമനക്കുട്ടി, ബോസ് കൃഷ്ണമാചാരി, പ്രദീപ് പനങ്ങാട്, അജിത്ത് മാനവീയം എന്നിവർ പ്രസംഗിച്ചു. ജി. രാജ്മോഹൻ സ്വാഗതവും റാഫി പൂക്കോം നന്ദിയും പറഞ്ഞു. മനു തമ്പിയുടെ ഗസലോടെയാണ് പരിപാടി തുടങ്ങിയത്. മാനവീയംവീഥിയുടെ ചരിത്രത്തെക്കുറിച്ചുള്ള "മാനവീയം ചരിത്രവഴികളും’പ്രദർശിപ്പിച്ചു.