Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കിടിലൻ സിംഗപ്പൂർ, സർക്കാർ ‘ലാഭവിഹിതം’ നൽകുന്ന രാജ്യം
സർക്കാർ ഭരണം ഒരു കന്പനി നടത്തിപ്പു പോലെയല്ല. കാരണം ലാഭമല്ല ഏതൊരു സർക്കാരിന്റെയും ലക്ഷ്യം. ജനോപകാരപ്രദമായ കാര്യങ്ങൾക്കൊപ്പം മറ്റു വികസനപ്രവൃത്തികളും നടപ്പിൽ വരുത്തണം. ഈ അർഥത്തിൽ ലോകത്തുള്ള ഒരു സർക്കാരിനും ഇതേവരെ പണം മിച്ചമുണ്ടായ ചരിത്രമുണ്ടായിട്ടില്ല എന്ന് ചരിത്രം. എന്നാൽ സിംഗപ്പൂരിന്റെ കാര്യത്തിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയിരിക്കുകയാണ്. വരുമാനത്തിനനുസരിച്ച്, നൂറുമുതൽ മുന്നൂറുവരെ ഡോളറാണ് ഒാരോ സിഗപ്പൂർ പൗരനും ഈ വർഷം ഖജനാവിൽനിന്ന് സർക്കാർ സമ്മാനമായി നൽകുക, ഏകമനസോടെ അത്യധ്വാനംചെയ്തതിന്റെ ഫലം.
1965ൽ പൂർണ സ്വതന്ത്ര രാഷ്ട്രമായി മാറുന്പോൾ സിംഗപ്പൂർ മൂന്നാം ലോക രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഉണ്ടായിരുന്നത്. തുടർന്ന് പതിയെ പതിയെ വളർച്ചയുടെ പടവുകൾ കയറാൻ തുടങ്ങി. 1980കളിൽ വ്യവസായ, അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ ലോക ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയ ഈ കൊച്ചു പട്ടണരാജ്യം, രണ്ടായിരത്തോടെ മിച്ചബജറ്റ് അവതരിപ്പിച്ച് മിച്ചംപിടിച്ചതിന്റെ വിഹിതം പൗരന്മാർക്കെല്ലാം നൽകി വാർത്തയിൽ ഇടംപിടിച്ചിരുന്നു. വളർച്ചയുടെ കുതിച്ചു കയറ്റത്തിന് ചുക്കാൻ പിടിച്ച് മുന്നിൽനിന്നത് സിംഗപ്പൂർ രാഷ്ട്രപിതാവും മുപ്പതുവർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി ഭരണം നയിച്ച ലീ കുവാൻ യൂ ആണ്. 1954ൽ പീപ്പിൾസ് ആക്ഷൻ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാർട്ടിക്കോ പിന്നീടൊരിക്കലും ഭരണത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നിട്ടില്ല. രാജ്യം വളർച്ചയുടെ പടികൾ ഒന്നൊന്നായി ചവിട്ടി ഉയരുന്നതുകൊണ്ട് പ്രതിപക്ഷ പാർട്ടികൾക്കും ആക്ഷേപങ്ങൾ ഉന്നയിക്കാനില്ല.
ഭരണം അദ്ദേഹത്തിന് കുട്ടിക്കളിയല്ല. ഏറ്റവും ഉത്തരവാദിത്തത്തോടെ, നല്ല പഠിപ്പും ദീർഘവീക്ഷണവുമുള്ളവർ നിർവഹിക്കേണ്ട കാര്യം. അതുകൊണ്ടുതന്നെ മിടുക്കന്മാരായ പ്രഫഷനലുകളെ തന്റെ പാർട്ടിയിൽ ചേർത്ത് അവർക്ക് ദീർഘകാലം പരിശീലനം നൽകിയശേഷമാണ് മന്ത്രിസ്ഥാനം ഏൽപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഒരു കൂട്ടം മന്ത്രിമാരുടെ ഏകമനസോടെയുള്ള പ്രവർത്തനത്തിന്റെയും കൂടി ഫലമാണ് ഇന്നത്തെ കിടിലൻ സിംഗപ്പൂർ.
ലോകത്തെ സ്മാർട്ട് സിറ്റി എന്നതടക്കം നിരവധി വിശേഷണങ്ങൾ സിംഗപ്പൂരിനുണ്ട്. ഏറ്റവും വൃത്തിയുള്ള രാജ്യം,സന്പന്ന രാഷ്ട്രം, മോഷണമോ പിടിച്ചുപറിക്കലോ ഇല്ലാത്ത രാജ്യം, വാണിജ്യ തലസ്ഥാനം എന്നിങ്ങനെയൊക്കെ പോകുന്നു ആ വിശേഷണങ്ങൾ. ഒരു കാര്യത്തിലും പിന്നിലല്ലാത്ത ഈ സ്വതന്ത്ര റിപ്പബ്ളിക് രാഷ്ട്രം ഏതെങ്കിലും കാര്യത്തിൽ മുന്നിലല്ലെന്നറിയപ്പെടാൻ ഭരണാധികാരികൾ ഇഷ്ടപ്പെടുന്നുമില്ല.
ഇവിടെ ആർക്കും ഒന്നും സൗജന്യമായി നൽകുന്നില്ല. എല്ലാക്കാര്യങ്ങളിലും പൗരന്റെ പങ്കാളിത്തം ഉറപ്പാക്കുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ വിശ്വസിക്കാത്ത ഭരണാധികാരികൾ പക്ഷെ പൗരനെ അവന്റെ ആവശ്യ ഘട്ടങ്ങളിൽ ഒരിക്കലും കൈവിടുകയുമില്ല. അങ്ങനെയുള്ള ഭരണ നിർവഹണമേ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കൂ എന്ന് ലീ കുവാൻ യു തന്റെ ‘ഫ്രം തേർഡ് വേൾഡ് ടു ഫസ്റ്റ് : ദ് സിംഗപ്പൂർ സ്റ്റോറി1965-2000’ എന്ന പുസ്തകത്തിൽ ഊന്നിപ്പറയുന്നു. ഉദാഹരണത്തിന് ഇവിടെ ചികിത്സ ഫ്രീയായി സർക്കാർ നൽകുന്നില്ല. പകരം ആശുപത്രി ചെലവിന്റെ എൺപതു ശതമാനം സർക്കാർ നൽകുന്നു. 20 ശതമാനം വ്യക്തികൾ വഹിക്കണം. അങ്ങനെയാകുന്പോൾ പൗരൻ തന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാനാകും എന്നുമാത്രമല്ല, സൗജന്യമായി മരുന്നു നൽകുന്പോൾ ഉണ്ടാകുന്ന പലവിധത്തിലുള്ള നഷ്ടം ഒഴിവാക്കാനാകുകയുംചെയ്യാമെന്ന് അദ്ദേഹം തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. കയറിക്കിടക്കാൻ ഒരു കൂരപോലും ഇല്ലാതിരുന്ന പട്ടിണിപ്പാവങ്ങളുടെ രാജ്യമായിരുന്ന സിംഗപ്പൂരിനെ പാർപ്പിടക്കാര്യത്തിൽ മുൻപന്തിയിലെത്തിച്ചതും ഈ മായാജാലം ഉപയോഗിച്ചാണ്.
മാനവ വിഭവ ശേഷി വികസനത്തിന് വലിയ പ്രാധാന്യം നൽകിയ ലീ കുവാൻ യൂ , ‘യോജിച്ച ആൾ യോജിച്ച ജോലിക്ക്’ എന്ന പ്രമാണം നടപ്പാക്കി. അതായിരുന്നു വ്യവസായ വികസനത്തിന്റെ ആദ്യ ചവിട്ടുപടി.
ഫ്രം തേർഡ് വേൾഡ് ടു ഫസ്റ്റ്: ദ് സിംഗപ്പൂർ സ്റ്റോറി 1965-2000
ഇന്നത്തെ സിംഗപ്പൂരിന്റെ മുഖ്യ ശിൽപ്പിയും മുപ്പതു വർഷക്കാലം അവിടെ പ്രധാനമന്ത്രിയുമായിരുന്ന അന്തരിച്ച രാഷ്ട്രപിതാവ് ലീ കുവാൻ യൂ വിന്റെ പ്രശസ്തമായ പുസ്തകമാണ് ‘ഫ്രം തേർഡ് വേൾഡ് ടു ഫസ്റ്റ് : ദ് സിംഗപ്പൂർ സ്റ്റോറി1965-2000’. ലോക പ്രശസ്തമായ ഈ പുസ്തകം ഇന്ന് വളരെ വ്യപകമായി വായിക്കപ്പെടുന്ന ഒന്നാണ്. രാജ്യഭരണവുമായി ബന്ധപ്പെട്ടവരും രാഷ്ട്രമീമാംസയിൽ ഗവേഷണം നടത്തുന്നവരും വള്ളിപുള്ളി വിടാതെ വായിക്കുന്ന പുസ്തകം. ലീയുടെ ജീവിതവും ജീവിത വീക്ഷണങ്ങളും ഇതിലുണ്ട്. അതിലുപരി ദരിദ്ര നാരായണന്മാരായിരുന്ന സിംഗപ്പൂരുകാരെ എങ്ങനെ സന്പന്നതയുടെ മടിത്തട്ടിലേക്ക് ഉയർത്തിക്കൊണ്ടുവന്നു എന്ന് പുസ്കതകത്തിൽ വളരെ ദീർഘമായി തന്നെ പ്രതിപാദിക്കുന്നു.
രണ്ടായിരത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. 752 പേജുള്ള ഈ പുസ്തകത്തിൽ 1954 ൽ തന്റെ പീപ്പിൾസ് ആക്ഷൻ പാർട്ടി രൂപീകരിച്ചതും തടർന്ന് ഒാരോ തെരഞെടുപ്പുകളിലെ വിജയവും ഒാ രോ ടേമിലും സർക്കാരിന് ചെയ്യാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങളും അക്കമിട്ട് നിരത്തിയിരിക്കുന്നു. ഇക്കാര്യങ്ങൾക്ക് വ്യക്തത പകരാൻ ചില രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും രാജ്യവളർച്ചയ്ക്കുവേണ്ടി ഏറ്റെടുക്കേണ്ടിവന്ന ത്യാഗങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്.
വെറും മൂന്നാംലോക രാഷ്ട്രമായിരുന്ന സിഗപ്പൂർ സ്വീകരിച്ചുവന്ന വിദേശ നയങ്ങൾ, ബന്ധങ്ങൾ എന്നിവയെല്ലാം പ്രതിപാദ്യവിഷയമാണ്. സ്വാതന്ത്ര്യം ലഭിക്കുന്പോൾ ഉണ്ടായിരുന്ന കൊടും ദാരിദ്ര്യത്തിന്റെ അനിശ്ചിതത്വത്തിൽ നിന്ന് എങ്ങനെ സന്പന്നരാഷ്ട്രങ്ങൾ വരെ കൊതിക്കുന്ന തരത്തിലേക്ക് രാജ്യത്തെ മാറ്റിയെടുത്തു എന്നും അതിന് എങ്ങനെ ഒന്നാം ലോക രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചെടുത്തു എന്നും വിശദമാക്കുന്നു.
ലീ കുവാൻ യൂ പറയുന്നു
1.പല കാര്യങ്ങൾക്കും പലരും എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ പറയേണ്ട കാര്യങ്ങൾ പറയാൻ ഞാൻ ധൈര്യം കാണിച്ചിട്ടില്ല എന്ന് കടുത്ത ശത്രുക്കൾ പോലും ആക്ഷേപിച്ചിട്ടില്ല.
2. പറ്റില്ല (നോ) എന്നാണ് നിങ്ങൾക്ക് പറയാനുള്ളത് എങ്കിൽ അത് താഴ്മയോടെ പറയുക. പിന്നെ എന്തുകൊണ്ട് പറ്റില്ല എന്ന് വിശദീകരിക്കുക. നോ എന്നത് യെസ് എന്നു മാറ്റിപ്പറഞ്ഞ് നിങ്ങൾ ഒരിക്കലും വിഡ്ഢികളാകരുത്.
3.ആദ്യം വേണ്ടത് അഭിവൃദ്ധി, പിന്നെ ജനാധിപത്യം.
4. ഭരണാധികാരിക്ക് ചങ്കൂറ്റമുണ്ടായിരിക്കണം, അല്ലെങ്കിൽ ഭരണംവിട്ട് ഇറങ്ങിപ്പോകണം.
5.തന്റെ മകനും ഇപ്പോഴത്ത പ്രധാനമന്ത്രിയുമായ ലീ ഹുസൈൻ ലൂംഗിനെക്കുറിച്ച്- വളരെ വർഷങ്ങൾക്കുമുന്‍പ് പ്രധാനമന്ത്രി ആകേണ്ടയാളായിരുന്നു ലീ ഹുസൈൻ. ഞാൻ ആസ്ഥാനത്തുള്ളതായിരുന്നു അതിന് തടസം. ജോലിക്ക് ചേരാത്ത ആൾ പ്രധാനമന്ത്രിയായാൽ അത് ദുരന്തമാകും സമ്മാനിക്കുക.
ജോസി ജോസഫ്
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
Latest News
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
Latest News
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top