Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ്റ്റേറ്റിലെ ലയത്തിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് അതിനടുത്തുതന്നെ ഒരു വീട്ടിലേക്കു താമസം മാറി.
ഒരുദിവസം ലയത്തിലെ മറ്റൊരു തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ കാണാതായി. കുട്ടിക്കായി എസ്റ്റേറ്റിലെ തൊഴിലാളികളെല്ലാം തെരച്ചിലായി. ചിന്നച്ചാമിയും ഇവര്‍ക്കൊപ്പം കുഞ്ഞിനെ തെരയാൻ മുന്പന്തിയിയിലുണ്ടായിരുന്നു.
പോലീസും അന്വേഷണം ആരംഭിച്ചു. സംശയം തോന്നിയ തൊഴിലാളികളെയെല്ലാം ചോദ്യം ചെയ്തു. ചിന്നച്ചാമിയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞ ചില പരസ്പരവിരുദ്ധമായ മറുപടി പോലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഒരു അരുംകൊലയുടെ ചുരുളഴിഞ്ഞു.
പണി കഴിഞ്ഞു നേരത്തെ താമസസ്ഥലത്തെത്തിയ ചിന്നച്ചാമി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെ എസ്റ്റേറ്റിനുള്ളിയെ ഒരു കുഴിയില്‍ കൊണ്ടിട്ടശേഷം കമ്പും കരിയിലയും ഇട്ടു മൂടി.
ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇത്തരത്തില്‍ അഞ്ചു കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പോലീസിനോടു സമ്മതിച്ചു. ഇതോടെ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചു കുരുന്നു പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനു വിരാമമായി.
കാണാതാകുന്ന ആണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരെയും കണ്ടെത്താറുണ്ട്. എന്നാല്‍ പെണ്‍കുട്ടികളില്‍ കൂടുതല്‍ പേരെയും കണ്ടെത്താന്‍ കഴിയാറില്ല. ഇതിനു പിന്നിൽ ചിന്നച്ചാമിമാരാണെന്നാണു സംശയം.
വീടിന്റെ ഉമ്മറത്തുനിന്നു കാണാതായ ദിയമോൾ
2014 ഓഗസ്റ്റ് 01. കണ്ണൂര്‍ ജില്ലയിലെ കീഴ്പള്ളി കോയിയോട് ഗ്രാമം. ഇടവേളയില്ലാതെ കോരിച്ചൊരിയുന്ന മഴ. സുഹൈൽ-ഫാത്തിമ ദന്പതികളുടെ മകൾ ഒന്നരവയസുകാരി ദിയ വീടിന്റെ ഉമ്മറത്തിരുന്നു കളിക്കുകയായിരുന്നു. മകൾക്കൊപ്പം അമ്മ ഫാത്തിമയും ഉണ്ടായിരുന്നു.
ഇടയ്ക്ക് അടുക്കളവരെ പോയ ഫാത്തിമ തിരികെയെത്തിയപ്പോള്‍ മകളെ കാണാനില്ല. ഒൻപതു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ പൊന്നുമോള്ക്കുവേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമായിട്ടില്ല.
കാണാതായ ദിയ വീടിനു നൂറു മീറ്റര്‍ മാത്രം അകലെയുള്ള നിറഞ്ഞൊഴുകുന്ന തോട്ടില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് എല്ലാവരും കരുതിയത്. ദിവസങ്ങളോളും വീട്ടുകാരും നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തി. തോട് ചെന്നു ചേരുന്ന വളപട്ടണം പുഴയിലും തീരദേശമേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം തെരച്ചില്‍ നീണ്ടു. നിരാശയായിരുന്നു ഫലം.
പിച്ചവച്ചു തുടങ്ങുക മാത്രം ചെയ്ത ആ ഒന്നര വയസുകാരി വീട്ടില്‍നിന്നു 100 മീറ്റര്‍ അകലെയുള്ള കൈത്തോട് വരെ നടന്നുപോയെന്ന് ആരും വിശ്വസിക്കുന്നില്ല. കുഞ്ഞിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി ഉയര്‍ന്നതോടെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ അന്വേഷണങ്ങളെല്ലാം വിഫലമായി.
കൂടുതലും പെൺകുട്ടികൾ
കേരളത്തില്‍ കാണാതാകുന്നതില് കൂടുതലും പെണ്കുട്ടികളെയാണെന്നത് ഞെട്ടിക്കുന്നതാണ്. സ്കൂളുകളെ ഉന്നംവച്ച് സെക്സ്റാക്കറ്റുകള്‍ പിടിമുറുക്കുന്നതായി ഏതാനും വര്‍ഷം മുമ്പു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മൂന്നു പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അന്നു നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം വെളിച്ചത്തു കൊണ്ടുവന്നത്. മധ്യകേരളത്തില്‍നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകളിലും ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവം നടന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഇതു പോലീസിനു മുന്നിലേക്കെത്തുന്നത്. വീട്ടുകാരും സ്കൂള്‍ അധികൃതരും രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍നിന്നു കുട്ടികളെ കണ്ടെത്തിയിരുന്നു. കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിലെ പൂർവവിദ്യാര്‍ഥിയും മറ്റൊരു സ്കൂളിലെ അധ്യാപികയുമായ യുവതിയാണ് വിദ്യാര്‍ഥിനികളെ തമിഴ്നാട്ടിലെത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും അപേക്ഷ കണക്കിലെടുത്ത് സംഭവത്തില്‍ പോലീസ് കേസെടുത്തില്ല. പിന്നീടു പോലീസ് സമാനസംഭവങ്ങളെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള റാക്കറ്റിന്റെ പ്രവര്‍ത്തനം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ സ്കൂള്‍ അധികൃതര്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശവും നല്കി.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം വലിയൊരു വിപത്തായി മാറിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ തുറന്നുപറച്ചിലുകള്‍ കുറഞ്ഞുവരുന്നു. സുഹൃത്തുകളോടും രക്ഷിതാക്കളോടും അധ്യാപകരോടുമെല്ലാം അകലം പാലിക്കുന്നവരാണ് പുതുതലമുറ. യഥാര്‍ഥ സൗഹൃദമെന്നു വിശ്വസിച്ച് ആശ്രയിക്കുന്ന സോഷ്യല്‍മീഡിയ പലപ്പോഴും ചതിക്കുഴിയാകുമെന്നു സ്കൂളുകളില്‍ കൗണ്‍സിലിംഗ് നടത്തുന്ന ഒരു അധ്യാപകന് ചൂണ്ടിക്കാട്ടി.
തുറന്നു പറയാൻ പരാതിപ്പെട്ടികൾ
വര്‍ധിച്ചു വരുന്ന കൗമാരക്കാരുടെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരെ നേര്‍വഴിക്കു നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. തുറന്നു പറച്ചില് പ്രോത്സാഹിപ്പിക്കാന്‍ ഡ്രോപ് ബോക്സ്, സൗഹൃദ ക്ലബ്, ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രണ്‍ (ഒആര്‍സി) എന്നിങ്ങനെ പദ്ധതികളുടെ നീണ്ടനിരതന്നെയാണ്ട്.
പരസ്യമായി പറയാന്‍ വിഷമമുള്ള പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതാണ് ഡ്രോപ് ബോക്സ് എന്ന പേരിലുള്ള പരാതിപ്പെട്ടികൾ. ഇവ ഒരു പരിധിവരെ ഫലപ്രദമാണെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. ലഹരി ഉപയോഗം ഇന്നത്തെ പോലെ വ്യാപകമാകുന്നതിനു മുമ്പു മധ്യകേരളത്തിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ആദ്യം വിവരം ലഭിച്ചത് ഡ്രോപ് ബോക്സ് വഴിയാണ്.
സംസ്ഥാനത്ത് 1200ലധികം സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിനു കീഴില്‍ സൗഹൃദക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഡ്രോപ് ബോക്സുമുണ്ട്. ആഴ്ചയില്‍ രണ്ടുതവണയാണ് ബോക്സ് തുറക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്ന ഒരുപാട് കേസുകൾ വെളിച്ചത്തുവരാനും പ്രതികളെ പിടികൂടാനും ഇതുവഴി സാധിച്ചിട്ടുണ്ട്.
പ്രദീപ് ഗോപി
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
Latest News
ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: ആരോഗ്യമന്ത്രി
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
വോട്ടിംഗിൽ കാലതാമസമുണ്ടായി; ഒരു മിനിട്ടിൽ മൂന്ന് വോട്ടുമാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
Latest News
ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: ആരോഗ്യമന്ത്രി
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
വോട്ടിംഗിൽ കാലതാമസമുണ്ടായി; ഒരു മിനിട്ടിൽ മൂന്ന് വോട്ടുമാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top