മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറേബ്യയിൽ ജോലിചെയ്യുന്നു.

മൂത്ത മകൻ ബംഗളൂരു വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫ്. രണ്ടാമത്തെ മകൾ മംഗളൂരുവിൽ ഉപരിപഠനം നടത്തുന്നു. മൂന്നാമത്തെ മകൾ എയർ ഇന്ത്യയിൽ എയർ ഹോസ്റ്റസ് ട്രെയിനി.

ഏറ്റവും ഇളയ ആൺകുട്ടി സ്കൂളിൽ പഠിക്കുന്നു. ഉഡുപ്പി മാല്‍പെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെജ്ജർ തൃപ്തിനഗറിലുള്ള വലിയ വീട്ടിൽ ആകെയുള്ളത് അമ്മയും ഇളയ മകനും കുടുംബനാഥന്‍റെ വയോധികയായ മാതാവും മാത്രം.

മംഗളൂരുവിലെ പിജി ഹോസ്റ്റലിൽ ഒരുമിച്ചു താമസിക്കുന്ന രണ്ടു പെൺമക്കളും ദീപാവലി അവധിക്ക് വീട്ടിലെത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു ആ കുടുബം.

പക്ഷേ നവംബർ 12ന് കാലത്ത് വെറും 15 മിനിറ്റിൽ എല്ലാം മാറിമറിഞ്ഞു. അമ്മയുടെയും മക്കളുടെയും ഒച്ചയും ബഹളവും ആഘോഷവും നിറഞ്ഞ വീട് ഒരു കൊലക്കളമായി.

സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന നെജ്ജാര്‍ തൃപ്തിനഗറിലെ നൂര്‍മുഹമ്മദിന്‍റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാന്‍ (23), അയ്നാസ് (21), അസീം (12) എന്നിവരാണ് നവംബർ 12ന് രാവിലെ ഒമ്പതോടെ വീട്ടിലെത്തിയ യുവാവിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മാസ്ക് കൊണ്ട് മുഖം മറച്ച് ഓട്ടോറിക്ഷയില്‍ വന്നിറങ്ങി വീട്ടിലേക്കു നടന്നുകയറിയ യുവാവ് ക്ഷണനേരം കൊണ്ടുതന്നെ ബാഗില്‍ നിന്നും നീണ്ട കത്തിയെടുത്ത് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി കുത്തിവീഴ്ത്തുകയായിരുന്നു.

തിരിച്ചൊന്നു പ്രതികരിക്കാന്‍ പോലും കഴിയുന്നതിനു മുമ്പേ ഹസീനയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കും നൂർ മുഹമ്മദിന്‍റെ മാതാവ് ഹാജിറയ്ക്കും കുത്തേറ്റു.

പുറത്ത് കളിക്കുകയായിരുന്ന ഇളയ മകന്‍ അസീം ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ ഒരു മടിയുമില്ലാതെ ഈ കുട്ടിയേയും കുത്തിവീഴ്ത്തി.

ഒരു കുത്തേറ്റയുടൻ ജീവരക്ഷാർഥം ഓടി കുളിമുറിയിൽ കയറി ഒളിച്ചതിനാലാണ് ഹാജിറയുടെ മാത്രം ജീവൻ രക്ഷപ്പെട്ടത്.

ഇവരുടെ നിലവിളി കേട്ട് അയൽവീട്ടിൽനിന്നും ഒരു യുവതി ഓടിയെത്തിയെങ്കിലും അവരെ കത്തികാട്ടി ഭയപ്പെടുത്തിയതിനു ശേഷം യുവാവ് യാതൊരു വിഭ്രാന്തിയുമില്ലാതെ വീട്ടില്‍നിന്നും തിരികെ നടന്ന് വീണ്ടും ഓട്ടോ സ്റ്റാന്‍ഡിലെത്തി മറ്റൊരു ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

കൈകളിലേയും വസ്ത്രങ്ങളിലേയും രക്തക്കറ അതിനകം ഇതേ വീട്ടില്‍നിന്നു തന്നെ കഴുകിക്കളഞ്ഞിരിക്കാമെന്നും കരുതുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മഹാരാഷ്‌ട്രയിലെ സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ചോഗ്ലെ (39) കര്‍ണാടക-മഹാരാഷ്‌ട്ര അതിര്‍ത്തിയിലെ ബെലഗാവിയില്‍വച്ച് പിടിയിലായത് മൂന്നുദിവസത്തിനു ശേഷമാണ്.



ഓട്ടോറിക്ഷയിൽ നിന്നിറങ്ങി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സഹപ്രവര്‍ത്തകര്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. ഇയാളെ ഈ വീട്ടിൽ കൊണ്ടുവിടുകയും തിരിച്ചു കൊണ്ടുപോവുകയും ചെയ്ത ഓട്ടോ ഡ്രൈവർമാരും ഇയാളെ തിരിച്ചറിഞ്ഞു.

കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ചപ്പോൾ അയ്നാസിന്‍റെ സഹപ്രവർത്തകനായിരുന്ന ഇയാൾക്ക് ഈ പെൺകുട്ടിയുമായി നിരന്തര ഫോൺ ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

പഠനം പൂര്‍ത്തിയാക്കി മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയായി ജോലിചെയ്തിരുന്ന അയ്നാസുമായി അടുപ്പംകൂടാന്‍ പ്രവീണ്‍ നാളുകളായി ശ്രമിച്ചുവരികയായിരുന്നുവെന്നു പറയുന്നു.


സംഭവം നടക്കുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് തൃപ്തിനഗറിലെ വീട്ടില്‍ നടന്ന പെണ്‍കുട്ടിയുടെ പിറന്നാളാഘോഷത്തിലും മറ്റു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇയാള്‍ പങ്കെടുത്തിരുന്നു.

എന്നാൽ പ്രവീണിന്‍റെ ചുറ്റുപാടുകളും പൂർവകാല ചരിത്രവും ചികഞ്ഞുനോക്കിയപ്പോൾ അത് പ്രണയത്തിൽ മതിമറന്ന ഒരു യുവകാമുകന്‍റേതായിരുന്നില്ല.

ഇയാൾ ഹിന്ദു സമുദായത്തിൽപെട്ട ആളാണെങ്കിലും മുസ്‌ലിം വിഭാഗത്തിൽ നിന്നുതന്നെയുള്ള മറ്റൊരു യുവതിയുമായി ഇയാൾ വർഷങ്ങൾക്കു മുമ്പേ വിവാഹിതനായിരുന്നു.

ഈ ബന്ധത്തിൽ രണ്ടു മക്കളും ഉണ്ടായിരുന്നു. പുറമേയ്ക്ക് യാതൊരു പ്രശ്നവുമില്ലാതെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സാധാരണ കുടുംബജീവിതം നയിച്ചുവരികയായിരുന്നു.

നേരത്തേ മഹാരാഷ്‌ട്ര പോലീസിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീടാണ് എയർ ഇന്ത്യയിൽ കാബിൻ ക്രൂവായി മംഗളൂരുവിലെത്തിയത്. ഇതുവരെ അറിയപ്പെടുന്ന എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലവും ഇയാൾക്ക് ഉണ്ടായിരുന്നില്ല.

ഇങ്ങനെയൊരു വ്യക്തി തികച്ചും നിർവികാരനായി പ്രായത്തിൽ ഏറെ വ്യത്യാസമുള്ള ഒരു സഹപ്രവർത്തകയുടെ വീട്ടിലേക്ക് കയറിച്ചെന്നതും കൊടും ക്രിമിനലുകൾ പോലും മടിക്കുന്ന വിധത്തിൽ അവളെയും പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കൊച്ചനുജനുൾപ്പെടെയുള്ള കുടുംബാംഗങ്ങളെയം കൊന്നുതള്ളി യായൊരു ഭാവഭേദവുമില്ലാതെ ഇറങ്ങി നടന്നതും ആർക്കായാലും ഉൾക്കൊള്ളാൻ ഏറെ പ്രയാസമാണ്.

സംഭവത്തിനു പിന്നിൽ പ്രണയപ്പകയല്ലെന്നും, കൊല്ലപ്പെട്ട പെൺകുട്ടിയും താനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും അതിൽ വഞ്ചിക്കപ്പെട്ടതിന്‍റെ വിരോധത്തിലാണ് താൻ അവളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നുമാണ് ഇയാൾ പ്രാഥമികമായി പോലീസിനു നല്കിയ വിശദീകരണം.

അതിനിടയിൽ കയറിവന്ന മറ്റുള്ളവരെയും കുത്തിവീഴ്ത്തുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അപകീർത്തിപരമായ ചില പരാമർശങ്ങളും ഇയാൾ നടത്തിയിട്ടുള്ളതിനാൽ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ കൃത്യമായി എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് കെ. അരുൺ കുമാർ പറയുന്നു.

ഒരു സാധാരണ മനുഷ്യന് ഇത്രകണ്ട് നിസാരമായി നാലു മനുഷ്യജീവനെ കൊന്നുതള്ളാൻ കഴിയുമോ എന്ന സംശയമാണ് പോലീസിനു പോലും ഉള്ളത്.

കൂട്ടക്കൊലയ്ക്കു ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ബെലഗാവിയിലെ വീട്ടിലെത്തി ബന്ധുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിലും ഇയാൾ പങ്കെടുത്തിരുന്നു.

പുറമേയ്ക്ക് കാണുന്ന സാധാരണ ജീവിതത്തിനുമപ്പുറം ഇയാൾ പരിശീലനം സിദ്ധിച്ച വാടകക്കൊലയാളിയാണോ എന്നു സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുതന്നെ പെൺകുട്ടിയുടെ പിതാവുമായോ കുടുംബവുമായോ വിരോധമുള്ള ആരെങ്കിലും ഇയാൾക്ക് ക്വട്ടേഷൻ നല്കിയതാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.

അങ്ങനെയാണെങ്കിൽ ഇയാൾ വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിക്കെത്തിയതും പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതും ഇതേ ഉദ്ദേശ്യത്തോടെയായിരിക്കണം. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘങ്ങളുടെ ബന്ധവും സംശയിക്കുന്നുണ്ട്.

മഹാരാഷ്‌ട്ര പോലീസിൽ ജോലിചെയ്തിരുന്നുവെന്നത് ഇയാളുടെ കള്ളക്കഥയാണോ എന്നും സംശയമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിൽ അന്വേഷണം പൂർത്തിയാകുമ്പോഴേക്കും രാജ്യത്തെ ഏറ്റവും വലിയ ക്രിമിനലുകൾക്കിടയിലായിരിക്കും ഇയാളുടെ സ്ഥാനം.

ശ്രീജിത് കൃഷ്ണൻ