ദലൈലാമമാരുടെ പൊടാല കൊട്ടാരം
ദലൈലാമമാരുടെ പൊടാല കൊട്ടാരം
എസ്. റൊമേഷ്
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന ദലൈലാമയുടെ കൊട്ടാരമാണ് പൊടാല കൊട്ടാരം.

1600കളിൽ നിർമിക്കപ്പെട്ട ഈ കൊട്ടാരം ഇന്നും ലോകത്തെ മഹത്തരമായ നിർമിതികളിലൊന്നായി കണക്കാക്കപ്പെടുന്നു. 1959ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലൈലാമ ഇന്ത്യയിലേക്ക് ഓടിപ്പോകുന്നതുവരെ ദലൈലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം.

ഇപ്പോൾ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്. പൊടാല പർവതത്തിന്‍റെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയിട്ടുള്ളത്. ബോധിസത്വനായ അവലോകി‌തേശ്വരന്‍റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

അഞ്ചാമത്തെ ദലൈലാമയാണ് 1645ൽ ഇതിന്‍റെ പണിയാരംഭിച്ചത്. അദ്ദേഹത്തിന്‍റെ ആത്മീയോപദേഷ്ടാക്കളിൽ ഒരാളായ കോൺചോങ് ചോഫെൽ ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിർമിക്കാൻ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.

തുടർന്ന് ദലൈലാമ ഇവിടെ കൊട്ടാരം നിർമിക്കാൻ തുടങ്ങി. നിർഭാഗ്യവശാൽ കോൺചോങ് ചോഫെൽ 1646ൽ മരിച്ചു. ലാസയിലെ പഴയ നഗരത്തിലെ ദ്രേപങ് മൊണാസ്റ്ററിയുടെയും സെറ മൊണാസ്റ്ററിയുടേയും മധ്യത്തിലായാണ് ഇതിന്‍റെ സ്ഥാനം.

ഈ സ്ഥലത്ത് പണ്ടുണ്ടായിരുന്ന കൊട്ടാരത്തിന്‍റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഈ കെട്ടിടം പണിതത്. പഴയ കെട്ടിടം 637ൽ സോങ്ട്സാൻ ഗാമ്പോ നിർമിച്ചതാണ്.

കിഴക്കു പടിഞ്ഞാറ് ദിശയിൽ 400 മീറ്ററും തെക്ക് വടക്ക് ദിശയിൽ 350 മീറ്ററുമാണ് കെട്ടിടത്തിന്‍റെ ആകെ വലിപ്പം. മൂന്നു മീറ്റർ കനമുള്ള (അടിസ്ഥാനം 5 മീറ്റർ) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്.

അടിത്തറയിൽ ഉരുക്കിയ ചെമ്പ് നിറച്ചിട്ടുണ്ട്. ഭൂകമ്പങ്ങളിൽനിന്നും സംരക്ഷണം നൽകുവാനാണ് ഇത് ചെയ്തത്. പതിമൂന്ന് നിലകളിലായി 1,000ലധികം മുറികളും 10,000 പൂജാസ്ഥല‌ങ്ങളും ഏകദേശം 2,00,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റർ ഉയരമുള്ളതാണ്.

മാർപോറി എന്ന കുന്നിന് മുകളിൽ നിൽക്കുന്ന കെട്ടിടം താഴ്‌വരയിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണുള്ളത്. ലാസയിലെ മൂന്ന് പ്രധാന കു‌ന്നുകൾ ടിബറ്റിന്‍റെ മൂന്ന് സംരക്ഷകരെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം.

പൊടാല കൊട്ടാരത്തിന്‍റെ തെക്ക് ഭാഗത്തായുള്ള ചോക്‌പോരിയാണ് ആത്മാവിന്‍റെ കുന്ന്. പൊടാല കൊട്ടാരം നിൽക്കുന്ന കുന്ന് അവലോകിതേശ്വരനെ പ്രതിനിധാനം ചെയ്യുന്നു. സിംഹാസനത്തിലിരിക്കുന്ന രൂപം നിലവിലുള്ള ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോയെ പ്രതിനി‌ധീകരിക്കുന്നു.


അഞ്ചാമത്തെ ദലൈലാമയായിരുന്ന ലോസാങ് ഗ്യാറ്റ്സോ 1645ൽ പൊടാല കൊട്ടാരത്തിന്‍റെ നിർമാണമാരംഭിച്ചു. കെട്ടിടത്തിന്‍റെ സ്ട്രെക്ചർ മൂന്നു വർഷം കൊണ്ട് നിർമിച്ചു.



ഉൾവശങ്ങളും മരപ്പണികളും മറ്റും തീർക്കുവാൻ 45 വർഷമെടുത്തു. 1649ൽ ദലൈലാമയും ഭരണകൂടവും പോട്രാങ് കാർപോ (വെ‌ള്ളക്കൊട്ടാരം) എന്ന കെട്ടിടത്തിലേക്ക് മാറി. ഇദ്ദേഹത്തിന്‍റെ മരണം കഴിഞ്ഞ് 12 വർഷം കൂടി (1694 വരെ) നിർമാണം തുടരുന്നുണ്ടായിരുന്നു.

തണുപ്പുകാല‌ത്തെ കൊട്ടാരമായി പൊട്ടാല കൊട്ടാരം ഉപയോഗിക്കാൻ ദലൈലാമമാർ ആരംഭിച്ചു. ചൈനയ്ക്കെതിരായി ടിബറ്റ് വാസികൾ 1959ൽ നടത്തിയ കലാപത്തിൽ കൊട്ടാരത്തിന് ചെറിയ നാശനഷ്ടങ്ങളുണ്ടായി.

കൊട്ടാരത്തിന്‍റെ ജനലുകളിലേക്ക് ചൈന ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനാലായിരുന്നു ഇത്. 1966ൽ ചൈനയുടെ സാംസ്കാരിക വി‌പ്ലവകാലത്ത് ചൈനീസ് ഭരണാധികാരിയായിരുന്ന ഷൗ എൻലായിയുടെ ഇടപെടൽ കാരണം ഈ കൊട്ടാരം സംരക്ഷിക്കപ്പെട്ടു.

പക്ഷേ കൊട്ടാരത്തിലുണ്ടായിരുന്ന 1,00,000ലധികം പുസ്തകങ്ങൾ മോഷ്ടിക്കപ്പെടുകയും ചിലവ നശിപ്പിക്കപ്പെടുകയും ചെയ്തു. 1994ൽ യുനസ്കോ പൊടാല കൊട്ടാരം ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു.

കെട്ടിടം സംരക്ഷിക്കുന്നതിനായി ഈ പ്രദേശത്ത് 21 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ പണിയുന്നത് തടഞ്ഞുകൊണ്ട് ചൈന ഉത്തരവിറക്കി. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ച വസ്തുക്കൾ സംബന്ധിച്ചും യുനസ്കോ ആശങ്ക അറിയിച്ചിരുന്നു.

എട്ട് ദലൈലാമമാരുടെ ശവകുടീരങ്ങൾ ഈ കൊട്ടാരത്തിനുള്ളിൽ ഉണ്ട്. ടിബറ്റൻ ബുദ്ധമതക്കാരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായി ഇത് നിലകൊള്ളുന്നു. ലോകത്തിലെതന്നെ ബുദ്ധമതക്കാരുടെ പ്രധാന കേന്ദ്രമായി ഇന്നും പൊടാല കൊട്ടാരം സ്ഥിതി ചെയ്യുന്നു.

ആയിരക്കണക്കിനു സന്ദർശകരാണ് ദിവസവും കൊട്ടാരം കാണാനെത്തുന്നത്. 2002ൽ 22.5 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് ഈ കൊട്ടാരത്തിന്‍റെ പുനരുദ്ധാരണം നടത്തിയത്. കെട്ടിടത്തിന്‍റെ സംരക്ഷണാർഥം ദിവസേനയുള്ള സന്ദർശകരുടെ എണ്ണം 2,300 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

2022 ഫെബ്രുവരിയിൽ ടിബറ്റൻ പോപ്പ് താരം സെവാങ് നോർബു പൊട്ടാല കൊട്ടാരത്തിന് മുന്നിൽ സ്വയം തീകൊളുത്തി മരിച്ചത് വലിയ വിവാദമായിരുന്നു.