പെരുന്പാവൂർ റോഡ് ടാറിംഗ് : പൊതുമരാമത്ത്-വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ തമ്മിൽ തർക്കം
Sunday, July 7, 2024 4:37 AM IST
ആലുവ: തകർന്നു തരിപ്പണമായ റോഡിൽ വാട്ടർ അഥോറിറ്റിയ്ക്കെതിരേ പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ച സംഭവത്തിൽ ആലുവ താലൂക്ക് സഭയിൽ എൻജിനീയർമാർ തമ്മിൽ തർക്കം. ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡ് ഒന്നര വർഷമായി ടാറ് ചെയ്യാത്തതിനെതിരേ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരാതി ഉന്നയിച്ചപ്പോഴാണ് ബോർഡ് സ്ഥാപിച്ചത് തർക്ക വിഷയമായത്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഈ വിഷയം ഉന്നയിച്ചിരുന്നു.

കേരള കോൺഗ്രസ്-ജേക്കബ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് വെള്ളറയ്ക്കലാണ് റോഡ് ടാറിംഗ് നടത്താതെ പൊതുമരാമത്ത് വകുപ്പും വാട്ടർ അഥോറിറ്റിയും തമ്മിൽ പോരാണെന്ന വിഷയം യോഗത്തിൽ അവതരിപ്പിച്ചത്.

ജൽ മിഷൻ പദ്ധതിയുടെ ഭാഗമായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാൻ ജല അഥോറിറ്റിയ്ക്ക് റോഡ് കൈമാറിയിരിക്കുകയാണെന്നും പരാതിയുള്ളവർ നൽകിയിരിക്കുന്ന ഫോണിൽ പരാതി പറയണം എന്നുമാണ് ബോർഡിൽ എഴുതിയിരുന്നതെന്ന് പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ വിശദമാക്കി. ഫോണിൽ പരാതി ദിനംപ്രതി ലഭിക്കുന്നത് കൊണ്ടാണ് ബോർഡ് സ്ഥാപിച്ചതെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

എന്നാൽ ഫോൺ നമ്പർ ഔദ്യോഗിക ഫോൺ നമ്പറിന് പകരം പേഴ്സണൽ നമ്പർ ആണ് നൽകിയതെന്ന് വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ പരാതിപ്പെട്ടു. റോഡ് പൂർവസ്ഥിതിയിലാക്കാൻ പൊതുമരാമത്ത് വകുപ്പിന്‍റെ കരാറുകാരനെ ഈ വർഷമാദ്യം ചുമതലപ്പെടുത്തിയതാണെന്നും മഴക്കാലം കഴിയാൻ നീട്ടിക്കൊണ്ട് പോകുകയാണെന്നും വാട്ടർ അഥോറിറ്റി വിശദീകരണം നൽകി.

നിലവിൽ 40 ശതമാനം അധികമായി മെറ്റീരിയൽ ഉപയോഗിച്ചിട്ടും റോഡ് നിർമാണം പൂർത്തിയാകുന്നില്ലെന്നും വാട്ടർ അഥോറിറ്റി യോഗത്തെ അറിയിച്ചു. തുടർന്ന് പൊതുമരാമത്ത് സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റാൻ യോഗം നിർദേശിച്ചു.‌

ദേശീയപാതയിലെ പറവൂർകവലയടക്കം മേഖലകളിൽ സർവീസ് റോഡ് സജ്ജമാക്കണം, സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കണം, വിദ്യാർഥികൾക്ക് ബസുകളിൽ പരിഗണന ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളും ചർച്ച ചെയ്തു. പൊതു കാനയിലേക്ക് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനം തുടരണം എന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ചാലക്കുടി എംപി, ആലുവ, അങ്കമാലി എംഎൽഎമാർ എന്നിവരുടെ പ്രതിനിധികൾ, യുഡിഎഫ് , എൽഡിഎഫ് ഘടകകക്ഷി പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.