കാപ്പ ചുമത്തി ജയിലിലടച്ചു
Sunday, July 7, 2024 4:22 AM IST
നെടുമ്പാശേരി: ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ ഒന്നാം പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാറക്കടവ് കുറുമശേരി വേങ്ങൂപ്പറസിൽ വീട്ടിൽ നിഥിനെ(തിമ്മയ്യൻ 29 )യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

ജില്ലാ പൊലിസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ചെങ്ങമനാട്, അങ്കമാലി, കാലടി പോലിസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

2019 നവംബറിൽ അത്താണിയിൽ വച്ച് ഗില്ലാപ്പി ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ വിനു വിക്രമനെ കുറുമശേരിയിൽ വച്ച് കഴിഞ്ഞ ഏപ്രിൽ 10 നാണ് കൊലപ്പെടുത്തിയത്. ഈ കേസിൽ പ്രതിയായതിനെ തുടർന്നാണ് നിഥിനെതിരെ കാപ്പ ചുമത്തിയത്.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നായിരുന്നു ഇരു കൊലപാതകങ്ങളും. ചെങ്ങമനാട് ഇൻസ്പെക്ടർ ആർ. കുമാർ, എഎസ്ഐ പി.ജെ. സാജൻ, സീനിയർ സിവിൽ പോലിസ് ഓഫീസർ ഷിബു അയ്യപ്പൻ, സിവിൽ പോലിസ് ഓഫീസർമാരായ കെ.ആർ. കൃഷ്ണരാജ്, കെ.എസ്. അനു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.