കൊച്ചിയിലെ മാലിന്യനീക്കം: കട്ടപ്പുറത്തുനിന്ന് വാഹനങ്ങളിറക്കിയത് 95 ലക്ഷം ചെലവഴിച്ച് !
Sunday, July 7, 2024 4:22 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് കോര്‍പറേഷന്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. രണ്ടു വര്‍ഷത്തിനിടെ ഇത്തരം വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കു മാത്രം 95.85 ലക്ഷം രൂപ ചെലവഴിച്ചതിന്‍റെ രേഖകള്‍ പുറത്ത്.

2020 ഏപ്രില്‍ മുതല്‍ 2022 ഡിസംബര്‍ വരെയുള്ള ചെലവാണിത്. 2020-21 ല്‍ 36.31 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ നടത്തി. 2021-22ല്‍ 59.54 ലക്ഷമാണ് ഈയിനത്തില്‍ ചെലവഴിച്ചത്.

പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് കോര്‍പറേഷന്‍ മാലിന്യച്ചെലവുകളുടെ കണക്കുകള്‍ പുറത്തുവിട്ടത്. ആദ്യം നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കോര്‍പറേഷന്‍ മടിച്ചിരുന്നു. അപ്പീല്‍ അപേക്ഷയെത്തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നടത്തിയ ഹിയറിംഗിലെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വിശദാംശങ്ങള്‍ ലഭ്യമാക്കിയത്.

ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കത്തിന് കൊച്ചിയില്‍ കോര്‍പറേഷന് 58 വാഹനങ്ങള്‍ സ്വന്തമായുണ്ട്. ഇവയ്ക്കു പുറമേ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലായി 60 വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തും മാലിന്യനീക്കത്തിന് ഉപയോഗിക്കുന്നു. 3,400 രൂപ മുതൽ 3,640 രൂപ വരെ പ്രതിദിന വാടക നിരക്കിലാണ് ഈ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

മാലിന്യശേഖരണത്തിനും ഇവ വാഹനങ്ങളില്‍ സംസ്‌കരണ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനുമായി 959 ജീവനക്കാരുണ്ട്. ഇതില്‍ 799 സ്ഥിരംജീവനക്കാരുണ്ട്. 160 പേര്‍ താത്കാലിക ജീവനക്കാരണെന്നും കോര്‍പറേഷന്‍ പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.