അന്ന് കൊടുത്തു, ഇന്ന് എടുത്തു : ആന്ധ്രയിൽ നിന്ന് പൊക്കാളി വിത്ത് കടമക്കുടിയിലേക്ക്
Saturday, July 6, 2024 4:08 AM IST
വരാപ്പുഴ: വംശനാശം സംഭവിച്ച നാടന്‍ പൊക്കാളി കൃഷിയെ വീണ്ടെടുക്കാന്‍ ഇക്കുറി കടമക്കുടിയിലേക്ക് വിത്തുകളെത്തിയത് ആന്ധ്രാപ്രദേശിലെ മറ്റലി പട്ടണത്തില്‍നിന്ന്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ വഴി 100 കിലോ പൊക്കാളി വിത്താണ് കടമക്കുടിയിലെ നെല്‍പ്പാടത്തെത്തിയത്.

തികച്ചും ജൈവ സമ്പൂര്‍ണമായ നാടന്‍ പൊക്കാളി കഴിഞ്ഞ വര്‍ഷം കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം പൂര്‍ണമായി നശിച്ചതോടെ ഇത്തവണ നാടന്‍ വിത്ത് ആരുടെയും കൈവശം ഉണ്ടായിരുന്നില്ല. കൃഷിഭവനില്‍ പോലും വിത്തില്ലാത്ത അവസ്ഥ വന്നതോടെയാണ് കർഷകർ ഇതര സംസ്ഥാനത്തെ ആശ്രയിച്ചത്.

2018 ലെ പ്രളയ കാലത്തുപോലും കടമക്കുടിയിലെ നാടന്‍ പൊക്കാളി കൃഷി പിടിച്ചുനിന്നെങ്കിലും കഴിഞ്ഞ വര്‍ഷം വിതച്ച നാടന്‍ വിത്ത് മഴയുടെ കുറവ് മൂലം പൂര്‍ണമായും നശിച്ചുപോയിരുന്നു. കടമക്കുടിയില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രയിലേക്ക് കൊണ്ടുപോയി നട്ടുവളര്‍ത്തിയ അതേ വിത്താണ് ക്ഷാമകാലത്ത് തിരികെ കൊണ്ടുവന്നിരിക്കുന്നത്. പാരമ്പര്യം നിലനിര്‍ത്താന്‍ കൂടിയ വില നല്‍കി വിത്ത് വീണ്ടെടുക്കുകയായിരുന്നു.

ആന്ധ്രയിലെ നെല്‍പ്പാടങ്ങളില്‍ വളര്‍ത്തിയ തിലോപ്പിയ മത്സ്യങ്ങള്‍ക്ക് വന്‍തോതില്‍ നാശം സംഭവിച്ചപ്പോഴാണ് കടമക്കുടിയില്‍ നിന്നുള്ള പൊക്കാളി വിത്ത് ആന്ധ്രയിലെത്തിച്ച് കർഷകർ പരിഹാരം കണ്ടെത്തിയത്. ആന്ധ്രയിലും നൂറുമേനി വിളവ് നല്‍കിയതോടെ പൊക്കാളി ഹിറ്റായി.

കടമക്കുടിയില്‍ കര്‍ഷക സമാജവും കര്‍ഷക തൊഴിലാളി സമാജവുമാണ് പൊക്കാളി കൃഷി നടത്തി വരുന്നത്. ഇത്തവണ ആന്ധ്രയില്‍ നിന്നുള്ള പൊക്കാളിയാണ് കടമക്കുടിയിലെ ഭൂരിപക്ഷം നെല്‍പ്പാടത്തും ഇറക്കിയിരിക്കുന്നത്. കേരളത്തില്‍ പൊക്കാളി നില ഏജന്‍സി പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും പൊക്കാളി കൃഷിയെ സംരക്ഷിക്കുവാനോ കൃഷിഭവന്‍ വഴി പൊക്കാളി വിത്ത് നല്‍കുവാനോ ഉള്ള സംവിധാനം ഇല്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

നെല്ലിന് താങ്ങുവില ലഭിക്കാത്തത് പൊക്കാളി കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. സൊസൈറ്റികള്‍ 50 രൂപ നിരക്കില്‍ നെല്ല് വാങ്ങിയതിനുശേഷം കിലോയ്ക്ക് 110 രൂപ നിരക്കില്‍ പൊക്കാളി അരി വിതരണം നടത്തി വരുന്നുണ്ട്. എന്നാല്‍ നശിച്ചുകൊണ്ടിരിക്കുന്ന കൃഷിയെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കടമക്കുടിയിലെ സീനിയര്‍ പൊക്കാളി കര്‍ഷകനായ കെ.എ. തോമസ് കല്ലുവീട്ടില്‍ പറഞ്ഞു.