പാലം കടന്നാൽ പെരുന്പളം ദ്വീപ്
Sunday, June 30, 2024 4:22 AM IST
കായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം യാഥാർഥ്യമാകുന്നു

കൊച്ചി: കായലിനു കുറുകെ കേരളത്തിലെ ഏറ്റവും നീളമേറിയ പാലം യാഥാർഥ്യമാകുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ നാലുവശവും വേന്പനാട്ടുകായൽ അതിരിടുന്ന പെരുന്പളം ദ്വീപിലേക്കാണു ചരിത്രം മറുകര തൊടുന്ന പാലത്തിന്‍റെ നിർമാണം പൂർ‌ത്തിയാകുന്നത്.

അരൂക്കുറ്റി വടുതലയെയും പെരുന്പളത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നീളം 1100 മീറ്ററാണ്. അപ്രോച്ച് റോഡ് 300 മീറ്റർ. പാലത്തിന്‍റെ 80 ശതമാനത്തോളം നിർമാണ ജോലികളും പൂർത്തിയായി. ഡിസംബറോടെ പാലം തുറന്നു നൽകാനാകുമെന്നാണ് പൊതുമരാമത്തു വകുപ്പിന്‍റെ പ്രതീക്ഷ.

2019ൽ ആരംഭിച്ച പാലം നിർമാണത്തിനു തടസങ്ങൾ പലതായിരുന്നു. നിർമാണ കരാറിലെ വ്യവസ്ഥകൾ കല്ലുകടിയായി. രണ്ടു വർഷത്തോളം ഒരു പണിയും നടന്നില്ല. പിന്നീട് സർക്കാർ ഇടപെട്ടു പ്രശ്നങ്ങൾ പരിഹരിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ കരാർ.

നൂറു കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന പാലം ദ്വീപു നിവാസികളുടെ യാത്രാസൗകര്യത്തിനൊപ്പം, പ്രദേശത്തെ ടൂറിസം രംഗത്തും വലിയ കുതിച്ചുചാട്ടത്തിനു വഴിതെളിക്കുമെന്നാണു വിലയിരുത്തൽ. ദ്വീപിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനായാൽ വിനോദസഞ്ചാരികളെ ഇവിടേക്കു വലിയ തോതിൽ ആകർഷിക്കാനാകുമെന്നു ദ്വീപുനിവാസികൾ പറയുന്നു.

രുചിലോകത്തു പ്രസിദ്ധമായ 'പെരുന്പളം കുടന്പുളി'യുടെ പ്രചാരവും പാലം കടത്താമെന്ന പ്രതീക്ഷയും ഇവർ പങ്കുവയ്ക്കുന്നു.