കള്ളനോട്ട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ
Thursday, October 3, 2024 2:04 AM IST
ഈരാറ്റുപേട്ട: കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ കൊച്ചേപറമ്പിൽ വീട്ടിൽ കെ.പി. അബ്ദുള്ള (40) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ ഒന്നിന് അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്‍റെ സിഡിഎമ്മിൽനിന്നു കള്ളനോട്ടുകൾ കിട്ടിയതിനെ ത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തെരച്ചിലിൽ ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷാ ഷാജി എന്നിവരെ പിടികൂടി. തുടർന്ന് ഇവർക്ക് കള്ളനോട്ട് നൽകിയ പാലക്കാട് സ്വദേശികളായ അഷറഫ്, ജലീൽ എന്നിവരെ പിടികൂടുകയും ചെയ്തു.

ജലീലിന്‍റെ വീട് പരിശോധിച്ചപ്പോൾ കള്ളനോട്ടുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിംഗ് മെഷീനും ലോഹ നിർമിത വിഗ്രഹവും സ്വർണ നിറത്തിലുള്ള ലോഹക്കട്ടകളും നിരവധി ലോഹനിർമിത കോയിനുകളും ലോഹറാഡുകളും പോലീസ് കണ്ടെടുത്തു.

പോലീസിന്‍റെ അന്വേഷണത്തില്‍ അൽഷാമും സുഹൃത്തുക്കളും അബ്ദുള്ളയുംകൂടി ചേർന്നാണ് കള്ളനോട്ട് അഷറഫിൽ നിന്ന് വാങ്ങിയിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.