കാപ്പ ചുമത്തി നാടുകടത്തി
Saturday, October 5, 2024 7:02 AM IST
വൈക്കം:നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. വൈക്കം വെള്ളൂർ വടകര കടവത്തുകുഴിയിൽ അജയ് സജികുമാർ (25), ആർപ്പൂക്കര വില്ലുന്നി തോപ്പിൽ ഹരിക്കുട്ടൻ (24) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തി ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒരു വർഷത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. അജയ് സജികുമാറിന് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്സൈസ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ് കൈവശം വയ്ക്കുക തുടങ്ങിയ ക്രിമിനൽ കേസുകളും,

ഹരിക്കുട്ടന് ഗാന്ധിനഗർ, അയർക്കുന്നം, ഇൻഫോപാർക്ക് എന്നീ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം,സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.