ഹണിട്രാപ്പിലൂടെ ബ്ലാക്ക് മെയിലിംഗ്: മംഗളൂരു വ്യവസായി പുഴയിൽ മരിച്ച നിലയിൽ
Tuesday, October 8, 2024 8:27 AM IST
മംഗളൂരു: ഹണിട്രാപ്പിൽ പെടുത്തി ബ്ലാക്ക് മെയിലിംഗിന് വിധേയനായ മംഗളൂരുവിലെ വ്യവസായിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യവസായ പ്രമുഖനും മിസ്ബാഹ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനുമായ മുംതാസ് അലിയുടെ (52) മൃതദേഹമാണ് കുളൂരിനു സമീപം ഫാൽഗുനി നദിയിൽ കണ്ടെത്തിയത്. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന മൊഹിയുദ്ദീൻ ബാവയുടെ സഹോദരനാണ്.

ഞായറാഴ്ച പുലർച്ചെ മൂന്നുമൂന്നോടെയാണ് അലി വീട്ടിൽ നിന്നിറങ്ങിയത്. ഇദ്ദേഹത്തിന്‍റെ കാർ പിന്നീട് കുളൂർ പാലത്തിന് സമീപം അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേ ഉൾപ്പെടെയുള്ളവർ ഒരുദിവസം മുഴുവൻ നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് പുഴയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.

യാത്രാമധ്യേ കാർ ഒരു ബസിൽ ഇടിച്ചിരുന്നതായും ബസ് ഡ്രൈവറോട് ക്ഷമാപണം നടത്തിയശേഷം മുംതാസ് അലി വീണ്ടും കാർ തിരിച്ച് കുളൂർ പാലത്തിനു സമീപത്തേക്ക് പോവുകയായിരുന്നുവെന്നും ഇതിനിടെ കണ്ടെത്തിയിരുന്നു. താൻ കടുത്ത മാനസിക പീഡനങ്ങൾ അനുഭവിക്കുകയാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അലി തന്‍റെ മകൾക്കും ഒരു സുഹൃത്തിനും വാട്സാപ്പിൽ അയച്ച ശബ്ദസന്ദേശങ്ങളും പോലീസിന് ലഭിച്ചിരുന്നു. സംഘത്തിൽ ഉൾപ്പെട്ട ആളുകളുടെ പേരുകളും ഇതിൽ പറഞ്ഞിട്ടുണ്ട്.

മുംതാസ് അലിയുടെ മറ്റൊരു സഹോദരൻ ഹൈദർ അലി നല്കിയ പരാതിയിൽ റഹ്മത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, ഷുഹൈബ്, സിറാജ് എന്നിങ്ങനെ ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. റഹ്മത്ത് ഉൾപ്പെട്ട ഒരു വീഡിയോ ഉപയോഗിച്ച് ഈ സംഘം നാളുകളായി മുംതാസ് അലിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഇവർ മുംതാസ് അലിയിൽനിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നതായും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇവർക്കായി അന്വേഷണം നടത്തുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പത്രസമ്മേളനത്തിൽ അറിയിച്ചു.