മട്ടന്നൂർ പോലീസിന് ബിഗ് സല്യൂട്ട്
Tuesday, June 25, 2024 1:05 AM IST
മട്ടന്നൂർ: ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സ്ത്രീയടക്കം നാലുപേരെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായത് പോലീസിന്‍റെ പഴുതടച്ച അന്വേഷണത്തിലൂടെ. പണം തട്ടിയെടുത്തുവെന്നുള്ള പരാതി ലഭിച്ചയുടൻ മട്ടന്നൂർ എസ്എച്ച്ഒ ബി.എസ്. സജന്‍റെ നേതൃത്വത്തിലുള്ള ടീം അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തു 24 മണിക്കൂറിനകമാണ് മട്ടന്നൂർ പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്.

സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോണുക ളും മറ്റും നിരീക്ഷിച്ചുമാണ് നാലുപേരെയും ഞായറാഴ്ച രാത്രി തന്നെ പിടികൂടാനായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളിൽ ചിലരെ പിന്തുടർന്നാണ് പിടികൂടിയത്. ബി.എസ്. സജൻ മട്ടന്നൂർ സിഐയായി ചുമതലയേറ്റ് മൂന്നു മാസത്തിനുളളിൽ നിരവധി കേസുകളിലെ പ്രതികളെ യാണ് പിടികൂടിയത്.

മൊബൈൽ സിം കാർഡ് കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് നേരത്തെ അറസ്റ്റു ചെയ്തത്. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേരെ പിടികൂടുന്നത്