ഈ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഒത്തുതീർപ്പിന്റെ ഭാഗമായി, യൂണിയൻ അംഗീകാരം സംബന്ധിച്ച കോടതിയുടെ വിധിക്കായി കാത്തിരിക്കാൻ ഇരുകക്ഷികളും സമ്മതിച്ചു. യൂണിയൻ രജിസ്ട്രേഷന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഇതോടെ എല്ലാ പണിമുടക്ക് പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ സിഐടിയു സമ്മതിച്ചു.
മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ ഇ.വി. വേലു സിഐടിയുവുമായും സാംസംഗ് മാനേജ്മെന്റുമായും നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമുണ്ടായത്.
സമരത്തിൽ പങ്കെടുത്തതിന്റെപേരിൽ തൊഴിലാളികൾക്കെതിരേ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് സാംസംഗ് മാനേജ്മെന്റ് ഉറപ്പുനൽകി. ജോലിയിൽ പൂർണമായി സഹകരിക്കണമെന്നും മാനേജ്മെന്റിന്റെ താത്പര്യത്തിന് വിരുദ്ധമായ ഒരു പ്രവൃത്തിയും ചെയ്യില്ലെന്നും തൊഴിലാളികളും ഉറപ്പുനൽകി.