ജീവനക്കാർക്കുള്ള ഓഹരികളിൽ 80 ശതമാനത്തിന് അപേക്ഷ ലഭിച്ചു. ഇവർക്കു ള്ള 7.78 ലക്ഷം ഓഹരികളിൽ 6.19 ലക്ഷം ഓഹരികൾക്കാണ് അപേക്ഷ ലഭിച്ചത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായി നീക്കിവച്ചതിൽ അഞ്ച് ശതമാനത്തിനാണ് ഇന്ന് അപേക്ഷ ലഭിച്ചത്.
ഐപിഒയ്ക്കു മുന്നോടിയായി രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യൂണ്ടായി 225 ആങ്കർ നിക്ഷേപകരിൽനിന്ന് 8315.3 കോടി സമാഹരിച്ചിരുന്നു.