കെഎഫ്സി ലാഭം ഉയർത്തി; നിഷ്ക്രിയ ആസ്തി കുറഞ്ഞു
കെഎഫ്സി ലാഭം ഉയർത്തി;  നിഷ്ക്രിയ ആസ്തി കുറഞ്ഞു
Tuesday, June 25, 2024 11:41 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പ്രമുഖ സർക്കാർ ധനകാര്യ സ്ഥാപനം കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) കഴിഞ്ഞ സാന്പത്തിക വർഷം 74.04 കോടി രൂപ ലാഭം നേടി. കെഎഫ്സിയുടെ ചരിത്രത്തിലെ മികച്ച പ്രകടനമാണിത്. 2022-23ൽ ലാഭം 50.18 കോടി രൂപയായിരുന്നു.

കന്പനിയുടെ നിഷ്ക്രിയ ആസ്തി 2.88 ശതമാനമായി കുറഞ്ഞു. കഴിഞ്ഞദിവസം ചേർന്ന കന്പനി വാർഷിക പൊതുയോഗം സംസ്ഥാന സർക്കാരിന് 36 കോടി രൂപ ലാഭവിഹിതം നൽകാൻ തീരുമാനിച്ചു. ഏഴു പതിറ്റാണ്ടിനിടയിലെ കെഎഫ്സിയുടെ ഏറ്റവും മികച്ച വാർഷിക പ്രവർത്തന ഫലങ്ങളാണിത്.

കന്പനിയുടെ വായ്പാ ആസ്തി 7736.8 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം, എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റുമായി 3336.66 കോടി രൂപ വായ്പയായി നൽകി. ആകെ 4068.85 കോടി രൂപയാണ് വിവിധ വായ്പകളായി നൽകിയത്.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് (സിഎംഇഡിപി) കീഴിൽ 2648 എംഎസ്എംഇകൾക്ക് 726.66 കോടി രൂപ വായ്പ നൽകി. അഞ്ചു ശതമാനമാണ് വായ്പക്കാരൻ നൽകേണ്ട വാർഷിക പലിശ. മൂന്നു ശതമാനം പലിശ സർക്കാർ വഹിക്കുന്നു. രണ്ടു ശതമാനം കെഎഫ്സിയും. ‘സ്റ്റാർട്ടപ്പ് കേരള’ പദ്ധതി വഴി 68 സ്റ്റാർട്ടപ്പുകൾക്ക് 72.53 കോടി രൂപ ഈടില്ലാതെ വായ്പ നൽകി. ഈ പദ്ധതിക്കും സർക്കാരിന്‍റെ മൂന്നു ശതമാനം പലിശ സബ്സിഡിയുണ്ട്.

കോർപറേഷന്‍റെ വായ്പാ ആസ്തി 10,000 കോടിയിലേക്ക് ഉയർത്താനും രാജ്യത്തെ മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായി സ്ഥാപനത്തെ മാറ്റാനുമാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ഈ സർക്കാർ ഇപ്പോൾ 100 കോടി രൂപകൂടി ഓഹരി മൂലധനമായി അനുവദിച്ചതിലൂടെ കന്പനിയുടെ മൂലധന പര്യാപ്തത അനുപാതം (സിആർഎആർ) 25.52 ശതമാനമായി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. എൻബിഎഫ്സികൾക്ക് ആർബിഐ നിർദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 15 ശതമാനമാണ്.

നേരത്തേ ഈ സർക്കാർ 300 കോടി രൂപ അനുവദിച്ചതിലൂടെ കന്പനിയുടെ ഓഹരി മൂലധനം 500 കോടി രൂപയിൽനിന്ന് 800 കോടി രൂപയായി വർധിപ്പിച്ചിരുന്നു. തുടർന്ന് ചെറുകിട, ഇടത്തരം വ്യവസായികൾക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ വായ്പ നൽകുക എന്ന സർക്കാർ നയം കന്പനി ഏറ്റെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.