ചരിത്രലാഭവുമായി ഐഒസി
ചരിത്രലാഭവുമായി ഐഒസി
Sunday, May 5, 2024 12:47 AM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അറ്റാദായത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നാലു മടങ്ങ് വര്‍ധന.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അറ്റാദായം 39,619 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 8,242 കോടി രൂപയായിരുന്നു. 60 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് കമ്പനി ഇത്രയും വലിയ അറ്റാദായം നേടുന്നതെന്ന് ഐഒസി അധികൃതർ അറിയിച്ചു.

975.51 ലക്ഷം ടണ്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ച് വില്പനയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടവും ഇക്കാലയളവില്‍ കമ്പനി സ്വന്തമാക്കി.

ഹരിത ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 1,304 കോടിയുടെ ഓഹരി നിക്ഷേപം കമ്പനി നടത്തി. പുനരുപയോഗ ഊര്‍ജോത്പാദനത്തിനായി 5,215 കോടി രൂപയുടെ നിക്ഷേപ പദ്ധതി നടപ്പാക്കുമെന്നും കന്പനി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.