എന്നാൽ, രജപക്സെ കുടുംബത്തിന്റെ എസ്എൽപിപി പാർട്ടിയുടെ പിന്തുണയോടെ ഭരണം നടത്തുന്നതിന്റെ പേരിൽ ജനങ്ങൾക്ക് അദ്ദേഹത്തോട് ഇഷ്ടക്കേടുണ്ട്. യുണൈറ്റഡ് നാഷണൽ പാർട്ടിക്കാരനായ (യുഎൻപി) അദ്ദേഹം സ്വതന്ത്രനായിട്ടാണു മത്സരിക്കുന്നത്.
വിക്രമസിംഗെയുമായി തെറ്റിപ്പിരിഞ്ഞ് എസ്ജെബി പാർട്ടിയുണ്ടാക്കിയ സജിത്ത് പ്രേമദാസ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗോട്ടാഭയയോടു തോറ്റതാണ്. 1993ൽ തമിഴ് പുലികൾ വധിച്ച മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ്. തെരഞ്ഞെടുപ്പിൽ തമിഴ് വംശജരുടെ പിന്തുണ നേടാൻ ശ്രമിച്ചു.
രജപക്സെമാരെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിൽ ഉയർന്നുവന്ന ജനതാ വിമുക്തി പെരമുന (ജെവിപി) എന്ന മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവാണ് അരുണ കുമാര ദിശനായക. പാർലമെന്റിൽ പാർട്ടിക്കു കാര്യമായ സീറ്റുകളില്ല. എന്നാൽ പ്രക്ഷോഭത്തിലൂടെ ദിശനായകയുടെ ജനപ്രീതി കുത്തനെ ഉയർന്നു.