എക്സിന് ബ്രസീലിൽ പുതിയ നിയമപ്രതിനിധിയെ നിയമിക്കുകയും നിയമലംഘനത്തിനു പിഴ ഒടുക്കുകയും ചെയ്യുന്നതുവരെ നിരോധനം ബാധകമായിരിക്കുമെന്നാണ് ജഡ്ജിയുടെ ഇപ്പോഴത്തെ ഉത്തരവ്.
ആപ്പ് സ്റ്റോറുകളിൽനിന്ന് എക്സ് നീക്കംചെയ്യുന്നതിന് ആപ്പിൾ, ഗൂഗിൾ കന്പനികൾക്ക് ജഡ്ജി അഞ്ചു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വിപിഎൻ ഉപയോഗിച്ച് എക്സ് ഉപയോഗിക്കാൻ ശ്രമിക്കുന്ന ബ്രസീലിയൻ പൗരന്മാർ പിഴ ഒടുക്കേണ്ടിവരുമെന്നും വ്യക്തമാക്കി.
ഇതിനിടെ, ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് കന്പനിയുടെ ബ്രസീലിലെ ബാങ്ക് അക്കൗണ്ടുകളും സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരവിപ്പിച്ചു. എക്സിനോടുള്ള പ്രതികാരം തങ്ങളോട് തീർക്കരുതെന്നാണ് സ്റ്റാർലിങ്ക് പ്രതികരിച്ചത്.
എക്സിനെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ പേരിൽ ഇലോൺ മസ്ക് നേരത്തേ യൂറോപ്യൻ യൂണിയനിലെയും ബ്രിട്ടനിലെയും നേതൃത്വവുമായി വാക്പോരിലേർപ്പെട്ടിട്ടുണ്ട്.