വന്യമൃഗങ്ങളുടെ എണ്ണം പെരുകിയതിനാൽ കുടിവെള്ളവും ഭക്ഷണവും തേടി മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലെത്തി കൃഷിനാശമുണ്ടാക്കുന്നതിനാലും മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്നതിനാലു മാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നു മന്ത്രാലയം അറിയിച്ചു.
കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഈ വിധത്തിലെങ്കിലും ജനത്തെ സഹായിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വേട്ടയാടാനായി പ്രശ്നകാരികളായ 83 കാട്ടാനകളെ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് അതിരൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണു നമീബിയ.
ഹെക്ടർകണക്കിനു കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതിനാൽ ഭക്ഷ്യവസ്തുക്കളില്ലാതെ രാജ്യം വലയുകയാണ്. പുറത്തുനിന്ന് ഇറക്കുമതി ചെയ്യാനാകട്ടെ രാജ്യത്തെ സാന്പത്തിക പരാധീനത തടസവുമാകുന്നു.