കൊല്ലം : സൗദി അറേബ്യയിൽ പലചരക്ക് കടയിൽ ജോലിക്ക് പോയ തന്നെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിന് നിർബന്ധിച്ചപ്പോൾ വിസമ്മതിച്ചതി െ ന്റ പേരിൽ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.പുനലൂർ ഡിവൈഎസ്പിക്കും ഏരൂർ എസ്എച്ച്ഒയ്ക്കുമാണ് കമ്മീഷൻ അംഗം വി. ഗീത ഇക്കാര്യത്തിൽ നിർദേശം നൽകിയത്.
ഏരൂർ ഭാരതിപുരം സ്വദേശി മുഹമ്മദ് അൻസാർ സമർപ്പിച്ച പരാതിയിലാണ് നടപടി. ഏരൂർ ഇലവിൻമൂട് സ്വദേശിയാണ് പരാതിക്കാരനെ ഗൾഫിൽ ജോലിക്ക് കൊണ്ട് പോയത്.തനിക്ക് ഇയാളിൽ നിന്നും വധഭീഷണിയുണ്ടെന്നും ഗുണ്ടാ ആക്രമണ ഭീഷണിയുണ്ടെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
ഇതു സംബന്ധിച്ച് പുനലൂർ ഡി വൈ എസ് പിക്കും ഏരൂർ എസ് എച്ച് ഒക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.എന്നാൽ പരസ്പരം തർക്കങ്ങളും ആരോപണങ്ങളും ഉണ്ടാകരുതെന്ന് ഇരുകക്ഷികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി പുനലൂർ ഡിവൈ എസ്പി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഈ റിപ്പോർട്ടി െ ന്റ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടത്.