Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Germany

Europe

ചിപ്പ് പ്രതിസന്ധി രൂക്ഷം: ജർമനിയിൽ ഫോക്സ്‌വാഗൺ പ്ലാന്‍റിൽ ഉത്പാദനം നിർത്തിവയ്ക്കുന്നു

ബെര്‍ലിന്‍: ആഗോളതലത്തിലെ ചിപ്പ് പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ ഉത്പാദനം നിർത്തിവയ്ക്കാനും ഹ്രസ്വകാല ജോലി അവതരിപ്പിക്കാനും ഒരുങ്ങുകയാണ്.

യുഎസും ചൈനയും തമ്മിലുള്ള സെമികണ്ടക്‌ടർ തർക്കമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് ജര്‍മനിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമായ ഓട്ടോമോട്ടീവ് മേഖലയ്ക്ക് കടുത്ത ഭീഷണിയാകുകയാണ്.

ഫോക്സ്‌വാഗൺ ഗ്രൂപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്ലാന്‍റുകളിലൊന്നായ വോള്‍ഫ്സ്ബുര്‍ഗിലെ ഉത്പാദന ലൈനാണ് ആദ്യം നിർത്തലാക്കുക. ഗോൾഫ്, ടിഗ്വാൻ, ടൂറാൻ, ടെയ്റോൺ തുടങ്ങിയ മോഡലുകൾ നിർമിക്കുന്ന ഈ പ്ലാന്‍റിൽ അടുത്ത ബുധനാഴ്ച മുതൽ ഉത്പാദനം കൂടുതൽ സമയത്തേക്ക് നിർത്തിവയ്ക്കും.

ചിപ്പ് സ്റ്റോക്കുകൾ സംരക്ഷിക്കുന്നതിനായി സാധാരണയായി നടത്തുന്ന ഇൻവെന്‍ററി മുന്നോട്ട് കൊണ്ടുവന്നാണ് ഉത്പാദനം നിർത്തിവയ്ക്കുന്നതെന്ന് മാനേജ്‌മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. സെമികണ്ടക്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ഒരു കാറിൽ ഡസൻ കണക്കിന് ആവശ്യമായ ഈ മിനിയേച്ചർ ഘടകങ്ങളുടെ ലഭ്യത കുറഞ്ഞതാണ് പ്രശ്നം ഗുരുതരമാക്കിയത്.

നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം നെക്സ്പീരിയ എന്ന ചിപ്പ് നിർമാതാവിനെ ചൊല്ലിയുള്ള തർക്കമാണ്. നെക്സ്പീരിയയുടെ ഭൂരിഭാഗം ചിപ്പുകളും ചൈനയിൽ നിന്നാണ് വരുന്നത്.

യുഎസ് സർക്കാരിന്‍റെ സമ്മർദത്തെത്തുടർന്ന് ഡച്ച് സർക്കാർ നെക്സ്പീരിയയുടെ നിയന്ത്രണം ഏറ്റെടുത്തതിന് മറുപടിയായി, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നുള്ള നെക്സ്പീരിയ ചിപ്പുകളുടെ കയറ്റുമതി ബീജിംഗ് നിരോധിച്ചു.

ഇതോടെ നെക്സ്പീരിയയുടെ ചിപ്പ് ഉത്പാദനം ഭാഗികമായി നിലച്ചു. വാഹന നിർമാതാക്കൾക്ക് ഈ "ചിക്കൻ ഫീഡ്' ചിപ്പുകളുടെ വിതരണം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ജർമൻ ഓട്ടോ വ്യവസായത്തിന്റെ മുഴുവൻ വിതരണ ശൃംഖലയെയും 10 മുതൽ 20 ദിവസത്തിനുള്ളിൽ ഇത് ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങാൻ മാസങ്ങൾ എടുത്തേക്കാം. ഓട്ടോമോട്ടീവ് അസോസിയേഷന്‍റെ മുന്നറിയിപ്പ് അനുസരിച്ച്, ഇത് യൂറോപ്പ് വ്യാപകമായ പ്രതിസന്ധിക്ക് വഴിതെളിക്കുകയും യുഎസിനെ പോലും ബാധിക്കുകയും ചെയ്തേക്കാം.

വോൾഫ്സ്ബുർഗിന് പിന്നാലെ എംഡൻ, ഹാനോവർ, സ്വിക്കാവു തുടങ്ങിയ മറ്റ് പ്ലാന്‍റുകളിലെ ഉത്പാദനവും താത്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുണ്ട്.

കോർ വിഡബ്ല്യു ബ്രാൻഡിന് പുറമെ, സഹോദര സ്ഥാപനങ്ങളായ ഔഡി, സീറ്റ്/കുപ്ര തുടങ്ങിയ ബ്രാൻഡുകളുടെ വാഹന ഉത്പാദനത്തെയും പ്രതിസന്ധി ബാധിക്കും. ഔഡിയും ചില മോഡലുകളുടെ ഉൽപാദനം നിർത്തലാക്കാൻ തയാറെടുക്കുകയാണ്.

NRI

ഔഗ്സ്ബുർഗ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം വർണാഭമായി

ഓഗ്സ്ബുര്‍ഗ്: ഔഗ്സ്ബുർഗിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം "ഓണപ്പൂരം 2025' വർണാഭമായി. ഓണത്തിന്‍റെ തനിമ തെല്ലും ചോരാതെ എല്ലാവർക്കും ഒത്തുചേരാനുള്ള ഒരു വേദിയായി ആഘോഷം മാറി.

ഫ്രീഡൻ ഫ്യൂർ ഫ്രവൻ വെൽഫെയർ സൊസൈറ്റി പ്രതിനിധി അലക്സാന്ദ്ര മഹൽഹാസ് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ദേശി ഡിലൈറ്റിന്‍റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആഘോഷത്തിന് കളിപ്പാട്ടങ്ങളുമായി മാവേലി എത്തിയത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശം പകർന്നു. ഓണം സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ആഘോഷമായിരിക്കണമെന്ന് മാവേലി സന്ദേശം നൽകി.

 

NRI

ജർമനിയിലെ ഔഗ്സ്ബുര്‍ഗിൽ ഓണാഘോഷം ശനി‌യാഴ്ച

ഔഗ്സ്ബുര്‍ഗ്: ജർമനിയിലെ ചരിത്രപ്രാധാന്യമുള്ള നഗരമായ ഔഗ്സ്ബുര്‍ഗിലെ മലയാളി സമൂഹം ഈ വർഷത്തെ ഓണാഘോഷം "ഓണപ്പൂരം' എന്ന പേരിൽ സംഘടിപ്പിക്കുന്നു.

ശനി‌യാഴ്ച ഗ്യോഗിംഗൻ റോൺകാലി ഹൗസിലാണ്(ക്ലൗസൺബർഗ്7) വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷങ്ങൾ അരങ്ങേറുന്നത്.

രാവിലെ 10ന് രജിസ്‌ട്രേഷനോടെ ചടങ്ങുകൾക്ക് തുടക്കമാകും. കേരളത്തിന്‍റെ തനത് സംസ്കാരത്തെ ജർമൻ മണ്ണിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

നാടൻ കലാരൂപങ്ങൾ, നൃത്തങ്ങൾ, തിരുവാതിര, പൂക്കളം ഒരുക്കൽ, കൂടാതെ വടംവലി പോലുള്ള പരമ്പരാഗത മത്സരങ്ങൾ എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും.

അതോടൊപ്പം കുട്ടികൾക്കായുള്ള പ്രത്യേക മത്സരങ്ങളും കരോക്കെ ഗാനമേളയും ഓണപ്പൂരത്തിന് കൊഴുപ്പേകും. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ അവസാനിക്കുക.

NRI

നോര്‍ക്ക റൂട്ട്‌സ് ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സി ഡെഫയുമായി ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രഫഷണലുകളെ ജര്‍മനിയിലെയും ജര്‍മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ പ്രഫഷണല്‍സും തമ്മിലാണ് ധാരണാപത്രം.

നോര്‍ക്ക റൂട്ട്‌സിനു വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും ഡെഫയ്ക്കു വേണ്ടി ചീഫ് ലീഗല്‍ ഓഫീസര്‍ ആന്യ എലിസബത്ത് വീസനുമാണ് ധാരണാപത്രം കൈമാറിയത്.

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്നും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ടെന്നും ചടങ്ങില്‍ ആന്യ എലിസബത്ത് വീസണ്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ 250 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ജര്‍മന്‍ ഭാഷാ യോഗ്യതയായ ബിടു വരെയുളള പരിശീലനം സൗജന്യമായി ലഭ്യമാക്കും.

ഇതോടൊപ്പം നഴ്‌സിംഗ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനവും നല്‍കും. ഇത് ജര്‍മനിയിലെത്തിയ ശേഷമുള്ള തൊഴില്‍ സുരക്ഷിതത്വത്തിന് സഹായകരമാകും.

NRI

നൂറിന്‍റെ നിറവില്‍ മെർസ് സര്‍ക്കാര്‍; കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ

ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അധികാരത്തിലേറിയിട്ട് 100 ദിവസം തികഞ്ഞു. മേയിലാണ് ജർമനിയുടെ പുതിയ ചാൻസലറായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് മെർസ് സ്ഥാനമേറ്റത്.

അതേസമയം, കനത്ത വെല്ലുവിളികളാണ് മെർസ് ഭരണകൂടം നേരിടുന്നത്. ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനും വിദേശനയം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ശ്രമിക്കുമ്പോഴും ഭരണമുന്നണിയിൽ വിള്ളലുകൾ പ്രകടമാണ്.

ഗാസയിലെ യുദ്ധത്തിൽ ഉപയോഗിക്കാനിടയുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള മെർസിന്‍റ തീരുമാനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിരുന്നു. പാർട്ടിയിൽപ്പോലും മുൻകൂട്ടി ചർച്ച ചെയ്യാതെയാണ് മെർസ് ഈ തീരുമാനമെടുത്തത്.

ഇസ്രായേലിന് മേൽ ഭാഗിക ആയുധ ഉപരോധം ഏർപ്പെടുത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നെ പൂർണമായി പിന്തുണയ്ക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിലും ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്.

ഇത് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ(എഎഫ്‌ഡി) വളർച്ചയ്ക്ക് കാരണമായി. എഎഫ്‌ഡിയുടെ വോട്ട് വിഹിതം ഇരട്ടിയായി വർധിക്കുകയും ഓഗസ്റ്റിൽ നടന്ന ഒരു സർവേയിൽ അവർ ഭരണകക്ഷിയായ സിഡിയു - സിഎസ്‌യുവിനേക്കാൾ മുന്നിലെത്തുകയും ചെയ്തിരുന്നു.

ഇത്തരം വെല്ലുവിളികളെയെല്ലാം മെർസ് എങ്ങനെ തരണം ചെയ്യുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ‌ ഉറ്റുനോക്കുന്നത്.

NRI

ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി; മൂന്നുപേര്‍ മരിച്ചു

ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.

പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം എന്തെന്നതില്‍ വ്യക്തത വന്നിട്ടില്ല. സിഗ്മറിംഗന്‍ പട്ടണത്തില്‍നിന്ന് ഉല്‍ം നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ വനത്തിന് നടുവില്‍വെച്ചാണ് പാളംതെറ്റിയത്.

വശത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ അതിന് മുകളില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജര്‍മന്‍ റെയില്‍ ഓപ്പറേറ്ററായ ഡോയിച്ചെ ബാന്‍ പറയുന്നതനുസരിച്ച്, ഇതുവരെ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ പാളം തെറ്റി.

നൂറോളം യാത്രക്കാരുള്ളതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

NRI

ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം ശനിയാഴ്ച

ബര്‍ലിന്‍: ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആഷിന്‍ ജിന്‍സണിന്‍റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്ക കത്തീഡ്രലില്‍ നടക്കും.

ആഷിന്‍റെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ നിന്നും വ്യാഴാഴ്ച രാത്രി 9.15ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹിവഴി വെള്ളിയാഴ്ച രാത്രി 7.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.

തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വടുതലയിലെ വീട്ടിലെത്തിക്കും. അങ്കമാലി മഞ്ഞപ്ര കണ്ടമംഗലത്താന്‍ കെ.ടി. ജിന്‍സണിന്‍റെയും ക്രമീന ബ്രിജിത്തിന്‍റെയും മകനാണ് 21 വയസുകാരനായ ആഷിന്‍.

മാര്‍ച്ചിലാണ് ആഷിന്‍ പഠന വീസയില്‍ ജര്‍മനിയില്‍ എത്തിയത്. കഴിഞ്ഞമാസം 23ന് വൈകുന്നേരം മലയാളി വിദ്യാര്‍ഥികള്‍ക്കൊപ്പം ബര്‍ലിനിലെ വൈസന്‍സീയില്‍ നീന്തലിനിടെ കുഴഞ്ഞുപോയ ആഷിന്‍ അപകടത്തിപ്പെടുകയായിരുന്നു.

ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ ചേര്‍ന്ന് ജീവനോടെ കരയിലെത്തിച്ച് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 24ന് ഉച്ചയോടെ മരിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമാണ് ആഷിന്‍റെ മൃതദേഹം വിട്ടുനല്‍കിയത്.

NRI

ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമംജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം

മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴിഞ്ഞ ദിവസം മതതീവ്രവാദിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മയിൻസ് രൂപതയിൽപ്പെട്ട റോസ്‌ഗാവ് പള്ളിയിലെ ശുശ്രൂഷിക്കുനേരേയാണ് ആക്രമണമുണ്ടായത് പള്ളിമുറ്റത്തുനിന്ന് അത്യുച്ചത്തിലുള്ള പാട്ടു കേട്ട് പുറത്തിറങ്ങിയ ശുശ്രൂഷിയെ സിറിയക്കാരനായ 33 വയസുള്ള അക്രമി മുഷ്‌ടി ചുരുട്ടി ഇടിക്കുകയായിരുന്നു. 

തുടർന്നു ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കുരിശുരൂപം ഇളക്കിയെടുത്ത് അത് ഒടിയുന്നതുവരെ ശുശ്രൂഷിയെ മർദിച്ചു. മതമുദ്രാവാക്യങ്ങൾ വിളിച്ചതിനൊപ്പം, “ഇയാളെ കൊല്ലാൻ എന്നെ സഹായിക്കൂ” എന്നും അക്രമി വിളിച്ചുകൂവി. ഓടിക്കൂടിയ ആളുകൾ അക്രമിയെ പോലീസിൽ ഏൽപ്പിച്ചു.


ഇതേദിവസംതന്നെ ബവേറിയ സംസ്ഥാനത്തെ ഗർമിഷ്-പാർട്ടെൻകീർഹെനിലെ സെന്‍റ് മാർട്ടിൻ ഇടവകപ്പള്ളി തീവച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി. അൾത്താരവിരിക്കു തീകൊളുത്തിയ അക്രമിയെ പള്ളിയിൽ പ്രാർഥിക്കാനെത്തിയ ഒരു അച്ഛനും മകനുമാണ് പിടിച്ചുനിർത്തിയത്.

 
പാഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും തീ പടരുന്നത് തടയുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 28കാരനായ അക്രമി രണ്ടു വനിതാപോലീസുകാരുൾപ്പെടെ മൂന്നുപേരെ മർദിച്ച് അവശരാക്കി. ഇവർ ചികിത്സയിലാണ്.


1730ൽ പണിതീർത്ത സെന്‍റ് മാർട്ടിൻ പള്ളിയിൽ വിഖ്യാതമായ ചുമർചിത്രങ്ങളും ശില്പങ്ങളുമുണ്ട്. പള്ളിയുടെ മച്ചിലെ ചിത്രങ്ങളും പള്ളിയിലെ പിയാനോയും അതിപ്രശസ്തമാണ്. അനേകം ടൂറിസ്റ്റുകൾ എത്തുന്ന ഈ പള്ളി തെക്കൻ ജർമനിയിലെ പ്രധാന ആകർഷണകേന്ദ്രമാണ്. 


ബാഡൻ-വ്യുർട്ടംബർഗ് സംസ്ഥാനത്തെ ലാംഗെനാവ് പള്ളിയിൽ ആരാധനയ്ക്കെത്തുന്ന വിശ്വാസികൾ അനേകം മാസങ്ങളായി ചീത്തവിളികൾക്കും ശാരീരികാക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. 


സെന്‍റ് മാർട്ടിൻ പ്രൊട്ടസ്റ്റന്‍റ് പള്ളിയുടെ ഭിത്തികൾ മുഴുവൻ യഹൂദവിരുദ്ധ ഗ്രഫീത്തികൾകൊണ്ടു വികൃതമാക്കിയിരിക്കുന്നു. ഒക്‌ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ പള്ളിപ്രസംഗത്തിൽ വികാരി റാൽഫ് സെഡ് ലാക്ക് അപലപിച്ചതാണു കാരണം. 


പള്ളിയിൽ വന്ന ഒരു 84കാരനെ ഒരു അക്രമി തള്ളിയിട്ടു ചവിട്ടി പരിക്കേൽപ്പിക്കുകയുണ്ടായി. മറ്റനേകം പേർക്കും പരിക്കേറ്റു. മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യവർഷം കാരണം പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതായി വികാരി പറഞ്ഞു. 


ഹമാസ് നടത്തിയ കൂട്ടക്കൊലയും മാനഭംഗങ്ങളും തട്ടിക്കൊണ്ടുപോകലുംപോലും ശരിവയ്ക്കുന്നവർ ജർമൻ ജനാധിപത്യമൂല്യങ്ങളുടെ ശത്രുക്കളാണെന്ന് ബിഷപ് ഏണസ്റ്റ് വില്യം ഗോൾ പ്രതികരിച്ചു.

NRI

ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച

ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയേല്‍ അമല്‍ റോയിയുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് ദേവാലയത്തില്‍ നടക്കും.

മൃതദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ബുധനാഴ്ച രാത്രി 9.15ന്‍റെ എയര്‍ ഇന്ത്യ വിമാനത്തിൽ ന്യൂഡല്‍ഹി വഴി വ്യാഴാഴ്ച രാത്രി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.

മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വെള്ളിയാഴ്ച രാവിലെ ഒന്പതിന് സ്വഭവനത്തില്‍ കൊണ്ടുവന്ന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുക്കും.

ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു 22 വയസുകാരനായ അമല്‍ റോയി.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് ജര്‍മന്‍ പോലീസ് നല്‍കിയ വിവരം.

കോട്ടയം കാണക്കാരി റോയി ജോസഫിന്‍റെയും ബിന്ദു റോയിയുടെയും മകനാണ്. ഒരു സഹോദരിയുണ്ട്.

NRI

ജർമനിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയുടെ (ജോപ്പൻ - 22) മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മ്യൂണിക് ഇന്ത്യൻ കോൺസുലേറ്റ്, കേന്ദ്ര കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ,

കേരള സഹകരണമന്ത്രി വി.എൻ. വാസവൻ, കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ്, രാജ്യസഭ എംപി ജോസ് കെ.മാണി, നോർക്ക റൂട്ട്സ്, ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപ്പെടൽ സംഭവത്തിൽ ഉണ്ടായിട്ടുണ്ട്.

ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അമൽ റോയി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്.

മരണ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. ജീവനൊടുക്കിയതാണെന്നാണ് സൂചന. മാതാവ് ബിന്ദു റോയി. ഒരു സഹോദരിയുണ്ട്.

NRI

ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു

ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന്‍ ജിന്‍സണ്‍(21) ആണ് മരിച്ചത്. എറണാകുളം അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി. ജിൻസണിന്‍റെയും ക്രമീന ബ്രിജിത്തിന്‍റെയും മകനാണ്.

ബര്‍ലിനിലെ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈയിഡ് സയൻസിൽ സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ആഷിന് ജർമനിയിലേക്കുള്ള പഠനവിസ ലഭിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 6.30ന് മലയാളി വിദ്യാർഥികളുടെ സംഘത്തോടൊപ്പം ബർലിനിലെ വൈസൻസീയിൽ കുളിക്കാൻ ഇറങ്ങിയ ആഷിൻ നീന്തുന്നതിനിടെ കുഴഞ്ഞുപോയി വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു.

ഉടൻതന്നെ കൂടെയുണ്ടായിരുന്ന ജർമൻകാരും മലയാളികളും കരയ്ക്കെത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി പ്രഥമശുശ്രൂഷയും സിപിആറും നൽകി. ഗുരുതരാവസ്ഥയിലായിരുന്ന ആഷിനെ എയർ ആംബുലൻസിൽ ബർലിനിലെ ചാരിറ്റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ ആഷിൻ മരിച്ചു. ഒരു സഹോദരിയുണ്ട്. ബർലിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, കേരള വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ തുടങ്ങിയവർ സംഭവത്തിൽ ഇടപ്പെട്ടു.

NRI

മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചനിലയിൽ

കോട്ടയം: മലയാളി വിദ്യാർഥിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയാണ് (ജോപ്പൻ - 22) മരിച്ചത്.

തിങ്കളാഴ്ച അർധരാത്രിയാണ് അമൽ മരിച്ചെന്ന് വിവരം ഏജൻസി അധികൃതർ വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ കോളജ് അധികൃതരെയും ഏജൻസിയെയും ബന്ധപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല.

തുടർന്ന് വീട്ടുകാർ ഏറ്റുമാനൂർ പോലീസിനെ സമീപിച്ചു. ഇവർ ജർമൻ പോലീസിനെ ബന്ധപ്പെട്ടപ്പോൾ അമൽ ജീവനൊടുക്കിയതായിയാണ് പ്രാഥമിക നിഗമനമെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നുമാണ് അറിയാൻ സാധിച്ചത്.

NRI

ജര്‍മനിയില്‍ മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

പത്തനംതിട്ട: ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേവപ്രസാദിന്‍റെ(23) മൃതദേഹം നാട്ടിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാത്രി ഏഴിനാണ് എയര്‍ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്.

മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ദേവപ്രസാദിന്‍റെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍ നടക്കും.

കോയിക്കമണ്ണില്‍ പുത്തന്‍വീട് (ദേവരാഗം) കെ.പി. പ്രസാദിന്‍റെയും പരേതയായ ലേഖപ്രസാദിന്‍റെയും (നഴ്സ്) ഏകമകനാണ്. ഈ മാസം ഒന്പതിനാണ് ബോഹും റൂര്‍ യൂണിവേഴ്സിറ്റിയില്‍ ജിയോളജിയില്‍ മാസ്റ്റേഴ്സ് ബിരുദ വിദ്യാര്‍ഥിയായ ദേവപ്രസാദ് മരിച്ചത്. 2024 മാര്‍ച്ചില്‍ ഉപരിപഠനത്തിനായാണ് ദേവപ്രസാദ് ജര്‍മനിയിലേക്ക് പോയത്.

കേന്ദ്രവിദേശകാര്യ മന്ത്രാലയവും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും മുഖേന നോര്‍ക്ക റൂട്ട്സ്, ലോകകേരള സഭ, ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ സഹായകരമായത്.

Latest News

Up